ലഹരി സംഘങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം : മദ്യവിരുദ്ധ സമിതി
Monday, July 15, 2024 6:52 AM IST
കൊല്ലം : ജില്ലയിൽ പിടിമുറുക്കിയ ലഹരിസംഘങ്ങളെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.

അധികാരികളുടെ അനാസ്ഥയും ജാഗ്രതക്കുറവുമാണ് മദ്യ മയക്കുമരുന്നു സംഘങ്ങൾ തഴച്ചുവളരാൻ ഇടയാക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

ലഹരി അനുബന്ധ പ്രശ്നങ്ങളെ തുടർന്ന് വർധിച്ചു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും യുവാക്കളുടെ ദുരൂഹമരണങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടികൾ ഉണ്ടാകണം.

ലഹരി വിപത്തിന്‍റെ വ്യാപ്തി സത്യസന്ധമായി വിലയിരുത്താനും പ്രതിരോധ നടപടികൾ കൂടുതൽ ഫലപ്രദമാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മദ്യമയക്ക്മരുന്ന് മാഫിയായെ അമർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ യോഗം തീരുമാനിച്ചു.

ഓച്ചിറ നാട്ടുവാതുക്കൽ വിദേശ മദ്യഷാപ്പിനെതിരേയുളള ജനകീയ സമരത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സമിതി രൂപതാ പ്രസിഡന്‍റ് യോഹന്നാൻ ആന്‍റണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മിൽട്ടണ്‍ ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഏ.ജെ. ഡിക്രൂസ്, എം.എഫ്. ബർഗ്ലീൻ, ഇഗ്നേഷ്യസ് സെറാഫീൻ, അഡ്വ. ഇ. എമേഴ്സണ്‍, ബിനു മൂതാക്കര, എസ്. സ്റ്റീഫൻ, മേഴ്സി യേശുദാസ്, ബി. സെബാസ്റ്റ്യൻ, സന്തോഷ് സേവ്യർ , എം. മാനുവൽ, ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.