മുകേഷിനെതിരായ ആരോപണം: സിപിഎം ജില്ലാ നേതൃത്വം മൗനത്തിൽ
Wednesday, August 28, 2024 6:22 AM IST
കൊല്ലം: എം. മുകേഷ് എംഎൽഎക്കെതിരേ ഉയർന്ന ലൈംഗിക ആരോപണത്തിൽ പ്രതികരണത്തിന് തയാറാകാതെ സിപിഎം ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി അടക്കമുള്ളവർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകൾക്കും മിണ്ടാട്ടമില്ല.

അതേ സമയം മുകേഷിന് എതിരായ ആരോപണം പാർട്ടിക്ക് പൊതുസമൂഹത്തിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയതായി കഴിഞ്ഞ ദിവസം കൂടിയ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. എന്നാൽ ഈ വിഷയത്തിൽ പരസ്യ പ്രസ്താവനയ്ക്ക് നേതൃത്വം മുതിർന്നതുമില്ല.
മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കി കഴിഞ്ഞു. പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് പോലും സിപിഎം ജില്ലാ നേതൃത്വം ഇതുവരെ മറുപടി പറയാൻ തയാറായിട്ടില്ല.

എന്നാൽ മുകേഷ് രാജിവയ്ക്കേണ്ട സാഹചര്യമില്ല എന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്‍റെനിലപാട്. സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടുതൽ പരസ്യ പ്രതികരണം നടത്തേണ്ടതില്ല എന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്.

മാത്രമല്ല മുകേഷിന്‍റെ രാജി ആവശ്യപ്പെടുന്നത് ആത്മഹത്യാപരമായിരിക്കും എന്നാണ് നേതൃത്വം ചിന്തിക്കുന്നത്. കൊല്ലം അസംബ്ലി സീറ്റ് എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോകുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. എന്നാൽ മുകേഷിനെതിരെ കേസ് എടുക്കുകയാണെങ്കിൽ രാജി അല്ലാതെ മറ്റ് മാർഗങ്ങളുമില്ല. അതിനാൽ കരുതലോടെ നീങ്ങാനാണ് സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനം.


സിപിഐയും ഈ വിഷയത്തിൽ ബോധപൂർവമായ മൗനം പാലിക്കുകയാണ്. ആരോപണം അവർ കാര്യമായി എടുത്തിട്ടില്ല എന്ന സൂചനയാണ് അവരുടെ നേതാക്കൾ രഹസ്യമായി പങ്കുവയ്ക്കുന്നത്. പരസ്യ പ്രതികരണത്തിന് അവരും തയാറല്ല. എന്നാൽ ജില്ലാതല എൽഡിഎഫ് യോഗം ചേരുമ്പോൾ അഭിപ്രായം പറയും എന്നും നേതാക്കൾ സൂചിപ്പിച്ചു.

മുകേഷിന് എതിരായി ഇത്തരം ഒരു ആരോപണം വന്നതോടെ ജില്ലയിൽ ഇടതുമുന്നണിയുടെ പ്രതിഛായക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. തത്ക്കാലം പ്രതികരിക്കാതെ പ്രതിരോധിക്കാൻ തന്നെയാണ് സിപിഎമ്മും ചിന്തിക്കുന്നത്.

തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് മുകേഷ് തന്നെ മറുപടി പറഞ്ഞ് കഴിഞ്ഞു. കൂടുതൽ വിശദീകരണം വേണമെങ്കിലും എംഎൽഎ തന്നെ നൽകുമെന്നുമാണ് സിപിഎം ജില്ലാ നേതാക്കൾ വ്യക്തമാക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെയും എംഎൽഎയുടെ വിശദീകരണം മാധ്യമങ്ങൾക്ക് നൽകുകയുണ്ടായി.

അതേ സമയം മുകേഷിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. മഹിളാ കോൺഗ്രസ്, യുവമോർച്ച, യൂത്ത് കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ സംഘടനകൾ മുകേഷിന്‍റെ വീട്ടിലേയ്ക്കും ഓഫീസിലേയ്ക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ച് കഴിഞ്ഞു.

ആർവൈഎഫ് ഇന്ന് മുകേഷിന്‍റെ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തും. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുകേഷിന്‍റെ ഓഫീസിന് മുന്നിലും പട്ടത്താനത്തെ വസതിക്ക് മുന്നിലും പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.