കാലിക്കട്ടിൽ സംവരണം മറച്ചുവച്ച് നിയമന ഉത്തരവ്: ക്രമക്കേടിനെന്ന് ആരോപണം
Wednesday, August 28, 2024 5:51 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ പുതുതായി 56 അസിസ്റ്റന്‍റ് പ്രഫസർമാരെ നിയമിച്ചതിൽ മൂന്നുപേരുടെ നിയമന ഉത്തരവിൽ സാമുദായിക സംവരണം മറച്ചുവച്ച് സർവകലാശാലയുടെ ഒളിച്ചുകളിയെന്ന് ചൂണ്ടികാട്ടി വിസിക്ക് പരാതി.

നിയമിക്കപ്പെടുന്നത് ജനറൽ അല്ലെങ്കിൽ സംവരണ തസ്തികയിലാണ് എന്ന് നിയമന ഉത്തരവിൽ വ്യക്തമാക്കണമെന്നാണ് നിയമം. ബാക്കി 53 പേരുടെ ഉത്തരവിലും ഇത് വ്യക്തമാക്കിയിരിക്കെയാണ് മൂന്ന് പേരുടെ നിയമനത്തിൽ സംവരണ വിശദാംശങ്ങൾ മറച്ചുവച്ചതെന്ന് സിൻഡിക്കറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് പരാതിയിൽ ആരോപിച്ചു.

ജേർണലിസം പഠനവകുപ്പിൽ നിയമിതയായ ഡോ. കെ. പി. അനുപമ, ചരിത്രപഠന വിഭാഗത്തിലെ കെ.ടി. സാദിഖ് അലി, എക്കണോമിക്സ് പഠനവകുപ്പിലെ ബി. ഷെജിന എന്നിവരുടെ നിയമന ഉത്തരവിലാണ് സർവകലാശാല സാമുദായിക സംവരണം മറച്ചുവച്ചത്. 2019ൽ നടത്തിയ അധ്യാപക നിയമനത്തിൽ സംവരണക്രമം തെറ്റിച്ചെന്ന പരാതിയുമായി ഡോ. അനുപമ ഹൈകോടതിയെ സമീപിച്ചിരുന്നു.

ഭിന്നശേഷി സംവരണത്തിലെ ഹോറിസോണ്ടൽ വ്യവസ്ഥ പാലിക്കാത്തതിനാൽ ഇടിബി വിഭാഗത്തിൽപെട്ട തനിക്ക് നിയമനം ലഭിച്ചില്ലെന്നായിരുന്നു അനുപമയുടെ പരാതി. തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുപമയുടെ വാദം അംഗീകരിച്ച് അവരെ ഇടിബിക്ക് അർഹമായ 54-ാം ഊഴത്തിൽ ജേർണലിസത്തിൽ നിയമിക്കാൻ ഉത്തരമായി. സുപ്രീംകോടതി ഈ വിധി അംഗീകരിക്കുകയും ചെയ്തു.

എന്നാൽ, ഈ ഊഴത്തിൽ ബോട്ടണി വകുപ്പിൽ നിയമനം നടന്നതിനാൽ അനുപമയ്ക്ക് നിയമനം നൽകിയെങ്കിലും ഉത്തരവിൽ സാമുദായിക സംവരണ ഊഴം മറച്ചുവച്ചു. ഇതുപോലെ രണ്ട് ഭിന്നശേഷി നിയമനത്തിലും സംവരണ ഊഴം മറച്ചുവച്ചു.

ഹോറിസോണ്ടൽ വ്യവസ്ഥപ്രകാരം ഭിന്നശേഷി വിഭാഗക്കാർ നിയമിക്കപ്പെടുമ്പോൾ കെഎസ് ആൻഡ് എസ്എസ്ആർ അനുസരിച്ചുള്ള സാമുദായിക സംവരണ വ്യവസ്ഥ പാലിക്കണമെന്നാണ് നിയമം. ഇത് പ്രകാരം നിയമന ഉത്തരവിൽ സാമുദായിക സംവരണവും ഭിന്നശേഷി കാറ്റഗറിയും സൂചിപ്പിക്കുകയും അവർക്കായി പ്രത്യേക റോസ്റ്റർ സൂക്ഷിക്കുകയും വേണം.


എന്നാൽ ജേർണലിസം പഠനവകുപ്പിൽ ഡോ. കെ. പി. അനുപമയെയും ചരിത്ര വിഭാഗത്തിൽ സാദിഖലിയെയും എക്കണോമിക്സിൽ ഷെജിനയെയും നിയമിച്ചതിൽ സാമുദായിക സംവരണം സൂചിപ്പിച്ചിട്ടില്ലെന്നും അതിനാൽ വിവാദത്തിലായ അധ്യാപക നിയമനം കൂടുതൽ നിയമക്കുരുക്കിലായെന്നും പരാതിയിൽ പറയുന്നു.

തെറ്റായ രീതിയിൽ ഭിന്നശേഷി നിയമനം നടത്തിയത് മൂലം തനിക്ക് അവസരം നഷ്ടമായെന്നും 24 അസിസ്റ്റന്‍റ് പ്രഫസർമാരും അസോസിയേറ്റ് പ്രഫസർ, പ്രഫസർ കാറ്റഗറിയിലുള്ള ഒട്ടേറെ മറ്റ് അധ്യാപകരും അനധികൃതമായി ജോലിയിൽ തുടരുകയാണെന്നും കാണിച്ച് ഭിന്നശേഷി വിഭാഗ ഉദ്യോഗാർഥിയായ ഡോ. ജോഷിൻ ജോസഫ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ട്.

കൂടെ, ഭിന്നശേഷി നിയമമനുസരിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും അവരിൽനിന്ന് ധനനഷ്ടം ഈടാക്കണമെന്നും ഡോ. ജോഷിൻ ജോസഫ് ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചാൻസലർ ഇക്കാര്യത്തിൽ വൈസ് ചാൻസലറോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സാമുദായിക സംവരണം വെളിപ്പെടുത്താതെ മൂന്ന് പേർക്ക് നിയമനം നൽകിയത് കണ്ടെത്താനായതെന്നും പരാതിയിലുണ്ട്. തെറ്റായ രീതിയിൽ മൂന്ന് പേർക്ക് നിയമന ഉത്തരവ് നൽകിയതിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ അന്വേഷണം നടത്തണമെന്ന് സിന്‍ഡിക്കറ്റംഗം ഡോ. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.

ഭിന്നശേഷി നിയമനം നിയമക്കുരുക്കിലാക്കാനുള്ള മനപ്പൂർവ നീക്കമാണിത്. ഭിന്നശേഷി ആക്ട് പ്രകാരം ക്രിമിനൽ കുറ്റമാണ് സർവകലാശാല ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നത്.സാമുദായിക സംവരണം അട്ടിമറിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കണമെന്നും സിൻഡിക്കറ്റംഗം ആവശ്യപ്പെട്ടു.