വീട്ടില്‍ ചാരായം വാറ്റിയ ആള്‍ പിടിയില്‍
Wednesday, August 28, 2024 6:37 AM IST
അഞ്ചല്‍ : പ്രഷര്‍കുക്കര്‍, ഗ്യാസ് ഉള്‍പ്പടെ ഉപയോഗിച്ച് വീടിന്‍റെ അടുക്കളയില്‍ ആധുനിക രീതിയിലുള്ള ചാരായവാറ്റിനെക്കുറിച്ച് രഹസ്യ വിവരം കിട്ടിയ എക്സൈസ് സംഘം പൊളിച്ചു. കോട്ടുക്കല്‍ പുത്തന്‍വിള വീട്ടില്‍ ജിനു എന്നയാളെ ചടയമംഗലം എക്സൈസ് സംഘം പിടികൂടി.

അഞ്ച് ലിറ്റര്‍ ചാരായം എഴുപതു ലിറ്ററോളം കോട, പ്രഷര്‍ കുക്കര്‍, ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പടെയുള്ള വാറ്റുപകരണങ്ങള്‍ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. ഓണത്തോട് അനുബന്ധിച്ച് കോക്കലും പരിസര പ്രദേശങ്ങളിലും വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ ജിനു പിടിയിലായത്.


കഴിഞ്ഞ ദിവസങ്ങളിലായി കോട്ടുക്കൽ ഭാഗത്തു നിന്നും രണ്ടു കേസുകളിലായി മൂന്ന് കിലോ കഞ്ചാവും ഒരു ആഡംബര ബൈക്കും ഒരു സ്വിഫ്റ്റ് കാറും എക്സൈസ് സംഘം പിടികൂടിയിരുന്നു. മൂന്നുപ്രതികളും കേസില്‍ അറസ്റ്റിലായി. കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചു ഓണം വിപണി ലക്ഷ്യമിട്ടു വന്‍തോതില്‍ മദ്യ, മയക്കുമരുന്നിടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എ.എന.്‍ ഷാനവാസ്‌, സിവിൽ എക്‌സൈസ് ഓഫീസർമാരായ സബീർ, ഷൈജു, ബിൻസാഗർ, നന്ദു വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്