പാഠം ഒന്ന് അതിജീവനം: മേപ്പാടി സ്കൂൾ തുറന്നു
Wednesday, August 28, 2024 5:46 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ അണപൊട്ടി ഒഴുകിയ സങ്കടങ്ങൾ നിറഞ്ഞ ക്ലാസ്മുറികളിൽ അതിജീവനത്തിന്‍റെ പുതിയ പാഠങ്ങൾ തുറന്നു.

ദുരിതബാധിതർക്കും ഉറ്റവർക്കുമായി ആഴ്ചകളായി തുറന്നിട്ട മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് ദുരന്തകടലുകൾ താണ്ടി ഇന്നലെ അധ്യയനം തുടങ്ങിയത്. മേപ്പാടി ജിഎൽപി, യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ്മുറികളാണ് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പ്രധാന ദുരിതാശ്വാസ ക്യാന്പുകളായത്.

ദുരന്ത മേഖലയിൽ നിന്നു നിരവധി കുടുംബങ്ങളാണ് ഈ ക്യാന്പിൽ കഴിഞ്ഞത്. ഉറ്റവരെയും അയൽവാസികളെയുമെല്ലാം ദുരന്തത്തിൽ നഷ്ടമായവർക്കുള്ള തണലായി മാറുകയായിരുന്നു ഈ പാഠശാലയും. അധ്യാപകരും വിദ്യാർഥികളുമെല്ലാം ദുരിതനാടിന്‍റെ നൊന്പരങ്ങളുമായി വന്നവർക്കെല്ലാം സാന്ത്വനത്തിന്‍റെ ആശ്വാസങ്ങൾ നൽകി.


മേപ്പാടി ഹയർസെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ വീണ്ടും തുറന്നപ്പോൾ 637 കുട്ടികളിൽ കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികൾ അവരോടൊപ്പമില്ല. പ്ലസ് വണ്‍ വിഭാഗത്തിലെ രണ്ടുകൂട്ടൂകാരും പ്ലസ് ടു വിഭാഗത്തിൽ നിന്നുള്ള ഒരു കൂട്ടുകാരിയുമാണ് നാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ നൊന്പരങ്ങളായി മാറിയത്. അവർക്കൊപ്പം ദുരന്തത്തിൽ മാഞ്ഞുപോയ എല്ലാവർക്കുമായി സ്കൂൾ അസംബ്ലിയിൽ അനുശോചനം രേഖപ്പെടുത്തി.

പോലീസ് വിഭാഗത്തിന്‍റെ പ്രത്യേക കൗണ്‍സലിംഗും വിദ്യാലയത്തിൽ നടന്നു. ഉച്ചതിരിഞ്ഞ് വിദ്യാഭ്യാസ അധികൃതരും അധ്യാപകരും യോഗം ചേർന്ന് സ്കൂൾ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. മുണ്ടക്കൈ, വെള്ളാർമല ക്ലാസ് മുറികൾ മേപ്പാടിയിൽ തുടങ്ങുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങളും വിലയിരുത്തി.