ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാത്ത കെട്ടിടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം
Wednesday, August 28, 2024 1:46 AM IST
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉദ്ഘാടനങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാതെ കിടക്കുന്ന കെട്ടിടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആശുപത്രി വികസന സൊസൈറ്റി. ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍റെ അധ്യക്ഷതയില്‍ ചേർന്ന നിർവാഹകസമിതി യോഗത്തിലാണു തീരുമാനം. ഇതിന്‍റെ ഭാഗമായി ആശ്വാസ് വാടകവീട്, പേ വാര്‍ഡിന്‍റെ രണ്ടാംനില, ഗസ്റ്റ് ഹൗസ്, ഇൻഫെര്‍ട്ടിലിറ്റി ക്ലിനിക് തുടങ്ങിയ സ്ഥാപനങ്ങൾ തുറക്കും. ഇവിടങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെ ജില്ലാ എംപ്ലോയ്മെന്‍റിൽനിന്ന് നിയമിക്കും.

ആശുപത്രിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കു തടസം നേരിട്ടതിനെതുടർന്നാണു പുതിയ ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ താത്പര്യപ്രകാരം നിർവാഹകസമിതിയോഗം വിളിച്ചത്. വികസനസമിതി പൊതുയോഗം മാസങ്ങളായി ചേർന്നിട്ടില്ല.


മറ്റു വികസനപ്രവര്‍ത്തങ്ങള്‍ക്കായി പൊതുയോഗം വിളിക്കേണ്ടതുണ്ട്. ആശുപത്രിവികസന ഫണ്ട് ക്രമക്കേടിനെതിരെയുള്ള നിയമനടപടികള്‍ പാതിവഴിയിലാണ്. ആരോപണവിധേയനായ ഒരു ഡോക്ടര്‍ സര്‍ക്കാര്‍ ലീവ് അനുവദിക്കാതെതന്നെ വിദേശത്തേക്കു കടന്നു. ഒരു കോടി രൂപയുടെ തട്ടിപ്പാണ് ആശുപത്രിവികസന ഫണ്ടില്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്.

നിർവാഹകസമിതിയോഗത്തിൽ കെ. രാധാകൃഷ്ണന്‍ എംപി, സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍. അശോകന്‍, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. പി.വി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.