പണം തട്ടിയ പ്രതി അറസ്റ്റിൽ
Monday, August 26, 2024 6:36 AM IST
കൊല്ലം: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയ പ്രതി പോലീസിന്‍റെ പിടിയിലായി. വടകര, ചോളം വയൽ, പുത്തലത്ത് ഹൗസിൽ ഷംഷീർ പുത്തലാത് (34) ആണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്.

ഫേസ്ബുക്ക് മെസഞ്ചർ വഴി കൊല്ലം തെക്കേവിള സ്വദേശിയായ യുവതിയുമായി പരിചയപ്പെട്ട ഇയാൾ പിന്നീട് കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്തു.

തുടർന്ന് പലതും പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി യുവതിയിൽ നിന്ന് 11,52,100 രൂപ കൈപ്പറ്റുകയായിരുന്നു. കൂടാതെ ഇരുപത്തയ്യായിരം രൂപയോളം വില വരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും കൈക്കലാക്കി.


യുവതി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വെസ്റ്റ് പോലീസ് പ്രതിയെ കണ്ടെത്തി. തുടർന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നിർദേശപ്രകാരം പോലീസ് സംഘം വടകരയിൽ നിന്ന് യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ വേറേയും യുവതികൾ ഇയാളുടെ ചതിക്കുഴിയിൽ അകപ്പെട്ടതായി കണ്ടെത്തി. കൊല്ലം എസ്.പി. എസ്.ഐ ജോസ് പ്രകാശ്, എ.എസ്.ഐ ഷാജഹാൻ എസ് സിപിഒ ശ്രീലാൽ സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.