സമഗ്ര കൊട്ടാരക്കര പദ്ധതി വരും തലമുറയ്ക്കു കൂടി വേണ്ടി: മന്ത്രി കെ.എൻ. ബാലഗോപാൽ
Wednesday, August 28, 2024 6:22 AM IST
കൊട്ടാരക്കര: സമഗ്ര കൊട്ടാരക്കര പദ്ധതി വരും തലമുറക്കുകൂടി വേണ്ടിയാണെന്ന് മന്ത്രി കെ .എൻ .ബാലഗോപാൽ. മണ്ണും ജലവും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ നഗരസഭാതല ശിൽപശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ വകുപ്പുകളെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളെയും ഏജന്‍സികളെയും കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിനെയും പങ്കാളികളാക്കി കൃഷി, മണ്ണ്-ജലസംരക്ഷണം,


തോടുകളുടെയും കുളങ്ങളുടെയും നവീകരണം, ആരോഗ്യകരമായ പരിസ്ഥിതി പുനസ്ഥാപനം, മാലിന്യസംസ്കരണം, ടൂറിസം തുടങ്ങി 15 വിഭാഗങ്ങളിലായുള്ള വികസന പദ്ധതികളാണ് സമഗ്ര കൊട്ടാരക്കര പദ്ധതിയിൽ ആവിഷ്കരിച്ചിരിക്കുന്നത്.

കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ നഗരസഭാ ചെയർമാൻ എസ്. ആർ .രമേശ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാർ, ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.