തടിക്കാട് മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ല; ക്ഷീര കര്‍ഷകര്‍ ബുദ്ധിമുട്ടില്‍
Monday, August 26, 2024 6:36 AM IST
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ തടിക്കാട് സര്‍ക്കാര്‍ മൃഗാശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ പ്രവർത്തനം താളം തെറ്റി. എൽഎസ്ഐ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളവും മുടങ്ങി. അസുഖം വന്ന് കിടപ്പിലായ ആടുമാടുകളുടെ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. ആയൂർ മൃഗാശുപത്രിയിൽ വിവരം അറിയിച്ചിട്ടും അവിടെ നിന്ന് ഡോക്ടറെത്തി ചികിത്സിസിക്കാൻ പറ്റില്ലെന്നാണ് അറിയിച്ചതെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു.

തടിക്കാട് മൃഗാശുപത്രിയിലെ ഡോക്ടർ ഒരു മാസം മുമ്പ് സ്ഥാനകയറ്റത്തോടെ സ്ഥലം മാറിപ്പോയി. പകരം ഏരൂർ മൃഗാശുപത്രിയിലെ വെറ്റിനറി സർജനാണ് ചുമതല നൽകിയത്. അദ്ദേഹം ഒരു ദിവസം മാത്രമാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ മരുന്നില്ലാത്തതിനാൽ വില കൊടുത്ത് പുറത്തു നിന്ന് മരുന്ന് വാങ്ങേണ്ട സ്ഥിതിയാണെന്ന് കർഷകർ പരാതിപ്പെടുന്നു.


കഴിഞ്ഞ ദിവസം ക്ഷീര കർഷകർ ആശുപത്രിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൗഫീഖ് തടിക്കാട്, എൻ. അനിരുദ്ധൻ, അനസ്, മുസ്തഫ, നാസർ മാരൂർ,ഷാജി തടിക്കാട്, ഫസിൽ, റോയി തണ്ണിച്ചാൽ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്.