‘സമഗ്ര കൊട്ടാരക്കര’ മാതൃകാ പദ്ധതിയാകും: മന്ത്രി കെ.എന്‍. ബാലഗോപാല്‍
Monday, August 26, 2024 6:26 AM IST
കൊല്ലം: കൊട്ടാരക്കരയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമഗ്ര കൊട്ടാരക്കര പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയുള്ള മികവുറ്റ പ്രാദേശിക വികസനത്തിന് മാതൃകയാകുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

പ്രാദേശികമായ ആശയരൂപീകരണത്തിന്‍റെ ഭാഗമായി കരീപ്ര പഞ്ചായത്തില്‍ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അതതു പ്രദേശങ്ങളിലെ സ്വാഭാവികമായ സാധ്യതകളും വെല്ലുവിളികളും പരിഗണിച്ച് ചര്‍ച്ചകള്‍ നടത്തുകയും പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

സര്‍ക്കാരിന്‍റെ പിന്തുണയോടെ പ്രാദേശികമായി ജീവിത നിലവാരം ഉയര്‍ത്തുന്ന ബഹുമുഖ സാധ്യതകളുള്ള ജനകീയ പരിപാടിയാക്കി മാറ്റാനാകും.തദ്ദേശ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രംഗങ്ങളിലെ വിദഗ്ധരും ശില്പശാലയില്‍ പങ്കെടുത്തു.


സമഗ്ര കൊട്ടാരക്കരയുടെ ആദ്യഘട്ടത്തില്‍ കൃഷി, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, ജീവനോപാധി, പരിസ്ഥിതിയും ടൂറിസവും എന്നീ അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ച് വികസനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും പദ്ധതികള്‍ ഏകോപിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ വിവിധ ഗ്രൂപ്പുകളായി ചര്‍ച്ച നടത്തി പ്രാദേശികമായി പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ പരിശോധിച്ചു നടപടി സ്വീകരിക്കും.

വിദ്യഭ്യാസം, ആരോഗ്യം, റോഡ്, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലും വികസന ആവശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു. വെളിയം, ഉമ്മന്നൂര്‍, മൈലം പഞ്ചായത്തുകളില്‍ നടത്തിയ ശില്പശാലകളിലും മന്ത്രി പ്രസംഗിച്ചു.