ബസിടിച്ച് സുഹൃത്തുക്കൾ മരിച്ച സംഭവം: ഡ്രൈവർക്ക് തടവും പിഴയും
Wednesday, August 28, 2024 12:03 AM IST
മാവേലിക്കര: മിച്ചൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്‌നൽ തെറ്റിച്ചുകയറി വന്ന സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ച കേസിൽ ഒന്നാം പ്രതി തിരുവല്ല കവിയൂർ കോട്ടൂർ മുറിയിൽ വലിയ പറമ്പിൽ വീട്ടിൽ രഞ്ജിത്ത് വി. രാജനെ (37) അഞ്ചു വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിച്ച് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (3) ജഡ്ജി പൂജ പി. പി. ഉത്തരവായി. രണ്ടും മൂന്നും പ്രതികളായ ബസ് ജീവനക്കാർ മാന്നാർ കുട്ടംപേരൂർ രഘുഭവനത്തിൽ രാജേഷ് (28), കുരട്ടിശേരി വിഷവർശേരിക്കര പുത്തൂർ വീട്ടിൽ അബ്ദുൾ നൗഫൽ (34) എന്നിവരെ വെറുതെ വിട്ടു.

ചുനക്കര താന്നിക്കുന്ന് മാവിളയിൽ സുധി ഭവനിൽ എം ഒ ബേബി (കുഞ്ഞപ്പായി-68), വെട്ടിയാർ താന്നിക്കുന്ന് പാലവിള തെക്കതിൽ വർഗീസ് വി. ഡാനിയേൽ (കുഞ്ഞുമോൻ-59) എന്നിവരാണ് മരിച്ചത്. 2016 സെപ്റ്റംബർ 20 ന് പകൽ 1.25 നാണ് കേസിനാസ്പദമായ സംഭവം. തട്ടാരമ്പലം ഭാഗത്തുനിന്നു വെട്ടിയാർ ഭാഗത്തേക്ക് പോകാൻ മിച്ചൽ ജംഗ്ഷനിൽ പടിഞ്ഞാറു ഭാഗത്ത് സിഗ്നൽ കാത്തു നിന്ന ബൈക്കിനു പിന്നിൽ, അതേ ദിശയിൽ വന്ന സ്വകാര്യ ബസ് നഗരസഭാ ബസ് സ്റ്റാൻഡിലേക്ക് തിരിയാൻ സിഗ്നൽ തെറ്റിച്ചു കയറവേ ഇടിക്കുകയായിരുന്നു.


അപകടത്തിൽ ബൈക്ക് ബസിനടിയിൽപ്പെട്ടു. അപകടത്തിൽപ്പെട്ട ഇരുവരെയും ബസിനടിയിൽ നിന്നു നാട്ടുകാർ വലിച്ചെടുക്കുകയായിരുന്നു. ബേബി സംഭവ സ്ഥലത്തു വച്ചും വർഗീസ് മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ബസ് ജീവനക്കാരായ രാജേഷിനെയും അബ്ദുൾ നൗഫലിനെയും അന്വേഷണ ഉദ്യോസ്ഥനായിരുന്ന അന്നത്തെ സിഐ പി. ശ്രീകുമാർ സംഭവ ദിവസം തന്നെ അറസ്റ്റു ചെയ്്തിരുന്നു. ഒളിവിൽ പോയ ഒന്നാം പ്രതിയെ സെപ്റ്റംബർ 23 നാണ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ സജികുമാർ ഹാജരായി.