ക്രിക്കറ്റ് ലീഗ്: തീം സോംഗ് പുറത്ത്
Tuesday, August 27, 2024 6:44 AM IST
കൊല്ലം: കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ എഡിഷൻ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഏരിസ് കൊല്ലം സെ‌യ് ലേഴ്സ് ടീമിന്‍റെ ജേഴ്‌സിയും തീം സോംഗും പുറത്തിറക്കി.

പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ടീം ബ്രാൻഡ് അംബാസിഡറായ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്, ടീം സിഇഒ ഡോ. എൻ. പ്രഭിരാജ്, ക്യാപ്റ്റൻ ഐപിഎൽ താരം സച്ചിൻ ബേബി, ടീമിന്‍റെ മുഖ്യ ഉപദേഷ്ടാവും മുൻ രൺജി താരവുമായ വി.എ. ജഗദീഷ്, ജില്ലാ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സാന്നിഹിതരായിരുന്നു.

തീം സോംഗ് പാടിയത് ശ്രീശാന്താണ്. ഹോളിവുഡ് സംവിധായകനും നിർമാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയ് ആണ് ടീം ഉടമ. കൊല്ലം ജില്ലയുടെ തനിമയും പാരമ്പര്യവും കൃത്യമായി വരച്ചുകാട്ടുന്ന രീതിയിലാണ് തീം സോംഗ്. ‘എടാ മോനെ, കൊല്ലം പൊളിയല്ലേ...' എന്ന ടീമിന്‍റെ ടാഗ് ലൈൻ ഉൾപ്പെടുത്തിയ വരികൾ ശ്രദ്ധേയമായി.

യുവാക്കൾക്കിടയിൽ ക്രിക്കറ്റിന്‍റെ പ്രാധാന്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ അവരുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ ടീമിന് സാധിക്കുമെന്ന് ടീം സിഇഒ പ്രഭിരാജ് പറഞ്ഞു. ഇതിലൂടെ ഐപിഎൽ എന്ന സ്വപ്‌നത്തിലേക്കും എത്തിച്ചേരാനാകും.

കുട്ടിക്കാലം മുതൽ ക്രിക്കറ്റിനോടുള്ള അതിയായ ഇഷ്ടമാണ് കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം ടീമിനെ സ്വന്തമാക്കാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിന്‍റെ സാഹചര്യത്തിൽ കെസിഎല്ലിൽ നിന്നു ലഭിക്കുന്ന മുഴുവൻ ലാഭവും അനാഥരായ കുട്ടികളുടെ പഠനം, കരിയർ ഡിസൈൻ തുടങ്ങി ജോലി ലഭിക്കുന്നതുവരെയുള്ള മുഴുവൻ ചെലവുകളും മാതാപിതാക്കളിൽ ഒരാൾ നഷ്ടമായ 10 കുട്ടികളുടെ പഠന ചെലവും ഏറ്റെടുക്കുന്നതിലേക്ക് വകയിരുത്തുമെന്ന് സോഹൻ റോയ് പറഞ്ഞു.


കെസിഎല്ലിന്‍റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച അവസരമാണ് കൊല്ലം ടീമിലൂടെ സാക്ഷാത്കരിക്കുന്നതെന്നും, എല്ലാവിധ സഹായങ്ങളും ഏരീസ് ഗ്രൂപ്പിൽ നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും ഇതിനോടകം ക്രിക്കറ്റ് ക്ലബുകളും കൊല്ലം സെയിലേഴ്‌സിന്‍റെ ഫാൻസ് ക്ലബുകളും ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ ക്രിക്കറ്റ് രംഗത്തിന് പുത്തൻ ഉണർവുണ്ടാക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സിലൂടെ സാധിക്കുമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അസോസിയേഷൻ അറിയിച്ചു.

ഏരീസ് ഗ്രൂപ്പ് സിംബാബ്വെയിൽ നടന്ന സിം ആഫ്രോ ടി-ടെൻ ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുത്ത പ്രമുഖ ടീമായ ഹരാരെ ഹരി കെൻസിന്‍റെ ഉടമകളായിരുന്നു. അന്താരാഷ്ട്ര താരങ്ങളായ എസ്. ശ്രീശാന്ത്, ഇർഫാൻ പഠാൻ, റോബിൻ ഉത്തപ്പ, ഇയാൻ മോർഗൻ, ജെ.പി. ഡുമ്‌നി, മുഹമ്മദ് നബി തുടങ്ങിയവർ ഈ ടീമിന്‍റെ ഭാഗമാണ്. ടീം സിഇഒയും കൊല്ലം പുനലൂർ സ്വദേശിയുമായ പ്രഭിരാജാണ് ഏരീസ് പട്ടോടി ക്രിക്കറ്റ് ടീമിന്‍റെ നേതൃത്വം വഹിക്കുന്നത്.

ഏരീസ് ഗ്രൂപ്പ് എംഡിയും ടീം സിഇഒയുമായ ഡോ. എൻ. പ്രഭിരാജ്, ടീം ക്യാപ്റ്റൻ സച്ചിൻ ബേബി, മുഖ്യ പരിശീലകൻ വി.എ. ജഗദീഷ്, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആഷി ടോമിയാണ് ടീം ഫിസിയോ. ട്രയിനർ കിരൺ, വീഡിയോ അനലിസ്റ്റ് ആരോൺ, ബൗളിംഗ് കോച്ച് മോനിഷ്, ബാറ്റിംഗ് കോച്ച് നിജിലേഷ്.