ഓണാഘോഷം; തമിഴ്നാട്ടിലെ ‌ പൂ കര്‍ഷകര്‍ ആശങ്കയില്‍
Wednesday, August 28, 2024 6:37 AM IST
പി. സനില്‍ കുമാര്‍

ചെങ്കോട്ട : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇക്കുറി വിപുലമായ ഓണാഘോഷം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് തമിഴ്നാട്ടിലെ പൂവ്കര്‍ഷകര്‍.

സാധാരണയായി ഓണം വിപണി ലക്ഷ്യമിട്ട് ഏക്കര്‍ കണക്കിന് പാടങ്ങള്‍ പൂ കൃഷിയിലേക്ക് വഴിമാറും. ഇക്കുറിയും മലയാളികള്‍ക്ക് അത്തപ്പൂക്കളം ഒരുക്കാനുള്ള പൂക്കള്‍ ഏറെയും എത്തുന്നത് തമിഴ്നാട്ടില്‍ നിന്ന് തന്നെയാകും എന്ന പ്രതീക്ഷയില്‍ ധാരളമിടങ്ങളില്‍ ചെണ്ടുമല്ലിയും പിച്ചിയും സൂര്യകാന്തിയും മുല്ലയും കോഴിവാലനും റോസ് ഉള്‍പ്പടെ കൃഷി ഇറക്കിയിരുന്നു.

വിളവെടുപ്പിലേക്ക് എത്തുന്ന വേളയിലാണ് അപ്രതീക്ഷിതമായി വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം ഓണാഘോഷം ഒഴിവാക്കിയ സ്ഥിതിക്ക് മറ്റിടങ്ങളില്‍ വലിയ രീതിയില്‍ ആഘോഷം ഉണ്ടാകുമോ എന്ന് പൂകര്‍ഷകര്‍ ചോദിക്കുന്നു.


ശങ്കരന്‍കോവില്‍, ശിവകാമിപുരം എന്നീ പൂമാര്‍ക്കറ്റുകളില്‍ നിന്നുമാണ് കേരളത്തിലേക്ക് സാധാരണയായി പൂക്കള്‍ എത്താറുള്ളത്. ഓണം അടക്കമുള്ള വിശേഷ ദിനങ്ങളില്‍ അതിര്‍ത്തികടന്ന് മലയാളികള്‍ നേരിട്ടെത്തിയും പൂക്കള്‍ ധാരാളമായി വാങ്ങിയിരുന്നു.

നിലവില്‍ ചെണ്ടുമല്ലി കിലോയ്ക്ക് മുപ്പതുരൂപമുതല്‍ നാല്‍പ്പത് രൂപവരെയാണ് വില. ഓണക്കാലത്ത് ഇത് നൂറുരൂപ വരെ വര്‍ധിക്കും. മുല്ലയ്ക്കും പിച്ചിക്കും വില സമാനമായി വര്‍ധിക്കും.

പക്ഷെ പൂക്കള്‍ വന്‍ തോതില്‍ വരവ് ഉണ്ടാകുന്നതുപോലെ അതിര്‍ത്തു കടന്നു പോയില്ലെങ്കില്‍ കര്‍ഷകരെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാകും. പ്രതിസന്ധികള്‍ക്കും ആശങ്കള്‍ക്കുമിടയില്‍ മലയാളികള്‍ അത്തപൂക്കളം ഒരുക്കുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ഓണം വിളവെടുപ്പിലേക്ക് പോവുകയാണ് കര്‍ഷകര്‍