എറണാകുളം ഗോശ്രീ പാലത്തിൽനിന്ന് ചാടിയ ആളുടെ മൃതദേഹം 21 ദിവസങ്ങൾക്കുശേഷം വിഴിഞ്ഞത്ത് കണ്ടെത്തി
Tuesday, August 27, 2024 10:16 PM IST
വിഴിഞ്ഞം: ഓഗസ്റ്റ് അഞ്ചിന് എറണാകുളം ഗോശ്രീ പാലത്തിൽനിന്ന് ചാടി ജീവനൊടുക്കിയ യുവാവിന്‍റെ മൃതദേഹം 21 ദിവസങ്ങൾക്കുശേഷം വിഴിഞ്ഞം പുറംകടതിൽനിന്ന് കണ്ടെടുത്തു.
എറണാകുളം നടക്കാവ് ഉദയം പേരൂർ സ്വദേശി ജോർജിന്‍റെ മകൻ ജിജോജോർജി (36)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

പെയിന്‍റിംഗ് തൊഴിലാളിയായ ജിജോ ഇക്കഴിഞ്ഞ അഞ്ചിന് എറണാകുളം ഗോശ്രീ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. ബൈക്കിൽ പാലത്തിനു സമീപമെത്തി ജീവിതം അവസാനിപ്പിക്കുന്നുവെന്ന് സ്വന്തം മൊബൈൽഫോണിൽ നിന്ന് വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ബന്ധുക്കൾ സ്ഥലത്തെത്തി ബൈക്ക് തിരിച്ചറിഞ്ഞെങ്കിലും ജിജോയെ കണ്ടെത്താനായിരുന്നില്ല.

വഴിഞ്ഞത്ത് നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിലിനിറങ്ങിയ മറൈൻ ആംബുലൻസിലെ രക്ഷാപ്രവർത്തകർ 25ന് വിഴിഞ്ഞം പുറം കടലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹമാണ് പിന്നീട് ജിജോ ജോർജിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.


കാറ്റിലും കടലൊഴുക്കിലും പെട്ട് 21 ദിവസം ഒഴുകി നടന്ന മൃതദേഹത്തിലുണ്ടായിരുന്ന പാന്‍റും ടി ഷർട്ടുമാണ് മൃതദേഹം ജിജോ ജോർജിന്‍റേതാണെന്ന് പിന്നീട് തിരിച്ചറിയാൻ സഹായകമായത്. പാന്‍റിന്‍റെ പോക്കറ്റിൽ കിടന്ന പേഴ്‌സും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. ഫോണിലെ സിം കാർഡ് നശികാതിരുന്നതും ഗുണകരമായി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.