‘ദലിത് വിദ്യാർഥികളോടുള്ള തൊഴിൽ നിഷേധം അവസാനിപ്പിക്കണം’
Wednesday, August 28, 2024 6:37 AM IST
കരുനാഗപ്പള്ളി : വിദ്യാസമ്പന്നരായ ദലിത് വിദ്യാർഥികൾക്ക് തൊഴിൽ നൽകാത്ത എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദലിത് വിദ്യാർഥികളെ പഠിക്കാൻ അയക്കാതിരിക്കാൻ ദലിത് സമൂഹം തയാറാകണമെന്ന് ബോബൻ ജി. നാഥ് അഭിപ്രായപ്പെട്ടു.

മഹാത്മ അയ്യങ്കാളിയുടെ 161 -ാം ജയന്തി ആഘോഷം കരുനാഗപ്പള്ളി ചാച്ചാജി പബ്ലിക് സ്കൂളിൽ (പാച്ചൻ നഗറിൽ) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല എന്ന് കേരളത്തിലെ ജന്മിമാരോട് ആക്രോശിച്ച് ചരിത്രം സൃഷ്ടിക്കുകയും വിദ്യാഭ്യാസത്തിനുള്ള അവകാശം നേടിയെടുക്കുകയും ചെയ്ത മഹാത്മ അയ്യങ്കാളിയുടെ പിൻതലമുറക്കാർ എയ്ഡഡ് മേഖലയിൽ ജോലി ലഭിക്കുന്നതിന് വേണ്ടി അപേക്ഷകളുമായി ഇന്നും കയറിയിറങ്ങുകയാണ്.


മാറിവരുന്ന സർക്കാരുകൾ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ സ്ഥാപനങ്ങളിലും ജോലിയിൽ സംവരണം ഏർപ്പെടുത്തണമെന്നും ബോബൻ ജി നാഥ് പറഞ്ഞു.

പട്ടിക ജാതി പട്ടികവർഗ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനും തൊഴിൽ നൽകുന്നതിനും ആയി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ ഡോ. ബി .ആർ .അംബേദ്കർ സ്റ്റഡി സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് തയാറാകുമെന്ന് ബോബൻ ജി നാഥ് പറഞ്ഞു. ഡോ.ബി .ആർ. അംബേദ്കർ സ്റ്റഡി സെന്‍റർ ജനറൽ സെക്രട്ടറി ഷാനി ചൂളൂർ അധ്യക്ഷത വഹിച്ചു. ബി .മോഹൻദാസ് ,പ്രേം ഭാസിൻ, സജിത, അജി ലൗ ലാൻഡ്, ശംഭു വേണുഗോപാൽ, റോസാനന്ദ്, സോമ, ഗീതു, ഷംന എന്നിവർ പ്രസംഗിച്ചു.