കൊല്ലം ജില്ലയെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കണമെന്ന് കർഷക കോൺഗ്രസ്
Wednesday, July 17, 2024 6:44 AM IST
വിളക്കുപാറ: മാലിന്യ പ്ലാന്‍റുകൾ കൊല്ലം ജില്ലയിൽ തന്നെ സ്ഥാപിക്കാൻ വെമ്പൽ കൊള്ളുന്നവർ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെകട്ടറി വിളക്കുപാറ ദാനിയേൽ സർക്കാരിനോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യവസായശാലകൾ പ്രവർത്തിച്ചിട്ടും മാലിന്യങ്ങൾ ഇല്ലാത്ത ജില്ലയാണ് കൊല്ലം. ശുദ്ധജല വിതരണം നടത്തുന്ന ശാസ്താംകോട്ട തടാകവും കല്ലടയാറും ഇത്തിക്കരയാറും മലനിരകളും ഫല ഭൂയിഷ്ടമായ കൃഷിയിടങ്ങളും കൃഷിയും കാലിവളർത്തലും ഒക്കെയായി ജീവിക്കുന്ന ജനതക്ക് ഉറക്കം കെടുത്തുന്ന തീരുമാണിത്.


അഞ്ചു ജില്ലകളിലെ മാലിന്യമാണ് ഇവിടെ സംഭരിച്ച് സംസ്കരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് ഏറ്റവും കൂടുതൽ മാലിന്യമുള്ള ഏത് ജില്ലയാണോ ആ ജില്ലയിൽ സ്ഥാപിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം. മാലിന്യത്തിന്‍റെ അളവിൽ വളരെ പിന്നിൽ നിൽക്കുന്ന ജില്ലയെ ഒഴിവാക്കുന്ന കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്ന് കർഷക കോൺഗ്രസ് പ്രതീക്ഷിയ്ക്കുന്നതായും വിളക്കുപാറ ദാനിയേൽ പ്രസ്താവനയിൽ അറിയിച്ചു.