പേരയം പഞ്ചായത്തിനു മുന്നിലെ സിപിഎം സമരം അപഹാസ്യമെന്ന് യുഡിഎഫ്
Monday, July 15, 2024 6:44 AM IST
കുണ്ടറ: സസ്പെൻഡ് ചെയ്ത ഹരിത കർമസേന അംഗത്തെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ആഴ്ച പേരയം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സിപിഎംനടത്തി വന്ന സമരം അപഹാസ്യമായിരുന്നുവെന്ന് യുഡിഎഫ് പേരയം മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനേക്കാൾ ഇരട്ടിയിലധികം വോട്ട് ലഭിച്ചതിലുള്ള ജാള്യത മറയ്ക്കാനാണ് തെ രഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഘടകകക്ഷികളോട് പോലും ആലോചിക്കാതെ പഞ്ചായത്തിനു മുന്നിൽ യാതൊരു മുന്നറിയിപ്പും കൂടാതെ കുടിൽ കെട്ടി സംമരം ആരംഭിച്ചത്.

കഴിഞ്ഞ ഒന്നര വർഷമായി പൊതുജനങ്ങളിൽ നിന്നും നിരന്തരം പരാതി ലഭിച്ച ഹരിത കർമസേന അംഗത്തിനെതിരെ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചാണ് പഞ്ചായത്ത്ഭരണ സമിതി ഏകകണ്ഠമായി നടപടി സ്വീകരിച്ചത് .

സസ്പെൻഡ് ചെയ്ത ആളൊഴികെ മറ്റെല്ലാ ഹരിത കർമസേന അംഗങ്ങളും ജോലി ചെയ്ത് വന്നതിനാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൊല്ലം കോർപ്പറേഷനിലെ ഹരിത കർമ്മസേന അംഗങ്ങളെയാണ് സമരത്തിൽ പങ്കെടുപ്പിച്ചതെ ന്ന് യുഡിഎഫ് ആരോപിച്ചു.


പൊതു ജനങ്ങളോട് ധിക്കാരമായി പെരുമാറുകയും യൂസർ ഫീ പിരിവിൽ ഉൾപ്പെടെ അഴിമതി കാണിക്കുകയും ചെയ്ത ആളിനെ ന്യായീകരിക്കാനാണ് സിപിഎം ശ്രമിച്ചത്. ഇത് പേരയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യു ഡിഎഫ് ആരോപിച്ചു.

മണ്ഡലം വൈസ് ചെയർമാൻ അഡ്വ. അരുൺ അലക്സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് രാജു ഡി പണിക്കർ, ഡിസിസി നിർവാഹക സമിതി അംഗം കെ.ബാബുരാജൻ, പേരയം പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. അനീഷ് പടപ്പക്കര , കൺവീനർ ബി. മിനീഷ്യസ് , ജെ. സുനിൽ ജോസ് , കെ.രാജേന്ദ്രൻ പിള്ള , ബി.സന്തോഷ് കുമാർ , മനു സോമൻ , ജി. മാമച്ചൻ , ബി. സ്റ്റാ ഫോർഡ് , ബി.സുരേഷ്,വൈ. ചെറുപുഷ്പം, ബിന്ദു ജോസ് എന്നിവർ പ്രസംഗിച്ചു.