പ്ലൈവുഡ് ഫാക്ടറിക്കെതിരേ വൻ ജനകീയ പ്രക്ഷോഭം
Wednesday, July 17, 2024 6:44 AM IST
കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ തളവൂർക്കോണം വാർഡിൽ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിക്കെതിരേ ജനങ്ങൾ പ്രതിഷേധത്തിൽ.

ജനവാസമേഖലയിൽ തുടങ്ങുന്ന പ്ലൈവുഡ് ഫാക്ടറിക്കു പഞ്ചായത്ത് നൽകിയ നിർമാണ അനുമതി ഉടൻ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്തെ സാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, പാടശേഖര സമിതി, കുടിവെള്ള പദ്ധതി ഭാരവാഹികൾ വിവിധ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വൃദ്ധ സദനത്തിലെ അന്തേവാസികൾ തുടങ്ങിയവർ ഒത്തുചേർന്ന് സമര പ്രഖ്യാപന കൺവൻഷൻ നടത്തി.

ജനകീയ പ്രതിരോധ സമിതി എന്ന പേരിലാണ് സമര പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പൊതുകൺവൻഷനിൽ പ്രദീപ്‌ കുമാറിനെ സമര സമിതി ചെയർമാനായും അരുൺ ലാലിനെ സമര സമിതി കൺവീനറായും അനൂപ് രാജിനെ ട്രഷററായും തെരഞ്ഞെടുത്തു. നിർദിഷ്ട പദ്ധതി പ്രദേശത്തിന് 100 മീറ്ററിനുള്ളിലാണ് കുടിവെള്ള പദ്ധതിയുടെ കിണർ, അങ്കണവാടി, വൃദ്ധ ജനങ്ങൾക്കുള്ള പകൽ വീട്, യുവാക്കളുടെ കളിസ്ഥലം, മൃഗശുപത്രീ, നെൽവയൽ എന്നിവ സ്ഥിതി ചെയ്യുന്നത്.. വൃദ്ധരും രോഗികളുമായ നിരവധി പേർ താമസിക്കുന്ന ഈ വാർഡിൽ ഇത്തരമോരു പദ്ധതി വരുന്നത് രോഗികളായവരുടെ അവസ്ഥ കൂടുതൽ സങ്കീർണതയിലേക്ക് തള്ളിവിടുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.


പ്ലൈവുഡ് ഫാക്ടറി മൂലം ഉണ്ടാകുന്ന മണ്ണ് മലിനീകരണം, വായൂ മലീനികരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം, ഗന്ധം എന്നിവ ഈ മനോഹര ഗ്രാമത്തിന് താങ്ങാവുന്നതിനും അപ്പുറത്താണ്.

 ഈ പദ്ധതിക്കുവേണ്ടി പഞ്ചായത്ത്‌, മലിനീകരണ നിയത്രണ ബോർഡ്‌ തുടങ്ങിയവ നൽകിയിരിക്കുന്ന അനുമതികൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ സ്ഥിരം സമര പന്തൽ കെട്ടി സത്യാഗ്രഹ സമരം ആരംഭിക്കാനും നിയമ പരമായി ഏതറ്റം വരെ പോകാനുമാണ് ജനകീയ സമര സമിതി തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ നടന്ന കൺവൻഷനിൽ നൂറു കണക്കിന് നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. സ്ഥലത്തെ എംഎൽഎ, എംപി, മന്ത്രിമാർ എന്നിവരെ നേരിൽ കണ്ട് പരാതി നൽകാനും യോഗം തീരുമാനിച്ചു.