ചെണ്ടുമല്ലി കൃഷിയിൽ വിജയഗാഥ രചിച്ച് യുവകർഷക കൂട്ടായ്മ
Sunday, August 25, 2024 6:21 AM IST
പി.എ. പത്മകുമാർ

കൊട്ടാരക്കര: കല്ലടയാറിന്‍റെ തീരത്തെ പുത്തൂർ ആറ്റുവാശേരിയിൽ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. ആറ്റുവാശേരി സ്വദേശികളായ ദീപക്, ബിജു, രാജേഷ് എന്നിവരാണ് കൃഷിക്കിറങ്ങിയത്. ഇവർക്കൊപ്പം സഹായത്തിനായി കുറച്ച് ചെറുപ്പക്കാരും കൂടി. 80 സെന്‍റ് കരഭൂമി പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. 2500 മൂട് ചെണ്ടുമല്ലി തൈ നട്ടുപിടിപ്പിച്ചു. കീടബാധയുണ്ടായത് കുളക്കട കൃഷിഭവന്‍റെ സങ്കേതിക സഹായത്തോടെ അതിജീവിച്ചു. കൃഷി ഓഫീസർ സതീഷ് കുമാർ സഹായിയായി ഒപ്പമുണ്ടായിരുന്നു.

ഓണപ്പൂക്കളത്തിന്‍റെ അവിഭാജ്യ ഘടകമാണ് ചെണ്ടുമല്ലിപ്പൂ. ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്നെത്തുന്ന പൂവിന്‍റെ വില കൈ പൊള്ളിക്കും. ഇക്കാരണത്താലാണ് യുവാക്കൾ പൂകൃഷിയിറക്കിറങ്ങിയത്.

ചെണ്ടുമല്ലിപ്പൂവിന് ഇപ്പോൾ കിലോയ്ക്ക് 50 രൂപയാണ് മൊത്തവ്യാപാരികൾ നൽകുന്നത്. നേരിട്ട് കടകളിൽ കൊടുത്താൽ 100 രൂപ ലഭിക്കും. ഓണ ദിവസങ്ങളിൽ 200 ഉം 250 ഉം രൂപയായി വില ഉയരും. ഓണക്കാലത്ത് പൂവിന്‍റെ ലഭ്യതക്കുറവും ലഭിക്കുന്ന പൂവിന്‍റെ തീവിലയുമാണ് ചെണ്ടുമല്ലി കൃഷിയിലേക്ക് തിരിയാൻ ഇടയാക്കിയതെന്ന് യുവാക്കൾ പറയുന്നു.


ചെണ്ടുമല്ലിപ്പൂവിന്‍റെ വിളവെടുപ്പ് ഉദ്ഘാടനം കുളക്കട പഞ്ചായത്ത് പ്രസിഡന്‍റ് സജി കടുക്കാല നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി അദ്യ വിൽപന നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. അജി, പഞ്ചായത്തംഗങ്ങൾ, പുത്തൂർ എസ്എച്ച്ഒ ബാബു കുറുപ്പ്, കൃഷി വകുപ്പ്ദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ചെണ്ടുമല്ലിപ്പൂവ് വിളവെടുപ്പു കഴിഞ്ഞാൽ പച്ചക്കറി കൃഷി ആരംഭിക്കും.