വനം സംരക്ഷണ സമിതിക്കെതിരേ സമരം ശക്തമാക്കി
Sunday, August 25, 2024 6:35 AM IST
കുളത്തൂപ്പുഴ: ഫോറസ്റ്റ് വനം മ്യൂസിയത്തിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിഎസ്എസിന് എതിരേ ജനകീയ സമിതി സമരം ശക്തമാക്കി.

കുളത്തൂപ്പുഴയിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽപെട്ടവർ ചേർന്ന് രൂപീകരിച്ചതാണ് ജനകീയ സമരസമിതി. വനം സംരക്ഷണ സമിതി താൽക്കാലികമായാണ് പ്രവർത്തിക്കുന്നത്. ഇതു പിരിച്ചുവിട്ട് മേഖല പുനർ നിർണയിച്ച് അർഹരായവരെ ഉൾപ്പെടുത്തി ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ സമിതി രൂപീകരിക്കണമെന്ന് കുളത്തൂപ്പുഴയിലെ ജനകീയ സമിതി ആവശ്യപ്പെട്ടു.

വ്യാജ പ്രചാരണങ്ങളോടൊപ്പം നേതാക്കൾക്കെതിരേ വിഎസ്എസ് വ്യക്തിഹത്യ നടത്തുകയാണ്. വ്യാജ രേഖകളും മറ്റും നിരത്തി ദൃശ്യമാധ്യമങ്ങളേയും പത്രപ്രവർത്തകരേയും പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് വിഎസ്എസ് അപഹാസ്യമായിരിക്കുകയാണ്.

വനം വകുപ്പ് ഇടപെട്ട് താൽക്കാലിയെ സമിതിയെ പിരിച്ചുവിടണം.

ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ജനകീയ സമിതി നേതാക്കളായ റോയ് ഉമ്മൻ, സാബു എബ്രഹാം, പി. രാജൻ, ബോബൻ ജോർജ്, ബി. രാജീവ്, ഹാഷിം പ്ലാവില അൻസാരി നാഗൂർ, ഏഴംകുളം രാജൻ, നിസാം തുടങ്ങിയവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ജനകീയ സമിതി നേതാക്കൾ അറിയിച്ചു.