റൂറൽ പോലീസ് ജില്ലയിൽ സൈബർ വോളണ്ടിയർമാരെ നിയമിച്ചു
Wednesday, July 17, 2024 6:44 AM IST
കൊട്ടാരക്കര: കൊല്ലം റൂറൽ പോലീസ് ജില്ലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതിനെത്തുടർന്ന് ഇതിന് തടയിടാനും ബോധവത്കരണത്തിനുമായി സൈബർ വോളന്‍റിയർമാരെ നിയമിച്ചു. ഇവർ ജനങ്ങൾക്കിടയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

340 വോളന്‍റിയർമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. സൈബർ തട്ടിപ്പുകൾ വ്യാപകമാവുകയും 13 കോടിയിലധികം രൂപ പലരിൽ നിന്നായി റൂറൽ ജില്ലയിൽ മാത്രം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വോളന്‍റിയർമാരെ സജ്ജരാക്കിയത്. അപേക്ഷ ക്ഷണിച്ചാണ് സന്നദ്ധ സേവനത്തിനുള്ള സൈബർ വോളന്‍റിയർമാരെ കണ്ടെത്തിയത്.

ഇവർക്ക് പരിശീലനം നൽകി. പൊതുജനങ്ങളെ നേരിട്ട് ബോധവത്കരണം നടത്തുകയാണ് പ്രധാന ചുമതല. തട്ടിപ്പിനിരയായവർക്ക് വേണ്ടുന്ന മാർഗ നിർദേശങ്ങൾ നൽകി നിയമ സംരക്ഷണം ഉറപ്പാക്കും. പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുകയാണ് മുഖ്യ ലക്ഷ്യം.


സൗജന്യ സേവനമാണ് ഇവർ നടത്തുന്നത്. റസിഡൻസ് അസോസിയേഷനുകൾ, ഗ്രാമീണ കൂട്ടായ്മകൾ എന്നിവ വിളിച്ചുകൂട്ടിയാണ് ക്ലാസുകളെടുക്കുന്നത്. ജനമൈത്രി പോലീസും ജനപ്രതിനിധികളും ഇതിനായി മുൻകൈയെടുക്കും. റൂറൽ ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധിയിലും നിരവധിയായ ബോധവൽക്കരണ പ്രോഗ്രാമുകൾ സംഘടിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി കൂടുകയാണ്. തട്ടിപ്പിന് ഇരയാകുന്നവർ അനവധിയാണ്.

ഈ സാഹചര്യത്തിൽ ബോധവത്കരണം നടത്തുകയാണ് ശരിയ്ക്കുമുള്ള പോംവഴിയെന്ന് പോലീസ് വിലയിരുത്തുന്നു. ഇതിനുള്ള പോംവഴി എന്ന നിലയിലാണ് വോളന്‍റിയർമാരുടെ സേവനം ഉറപ്പു വരുത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു അറിയിച്ചു.