ഉരുൾപൊട്ടൽ: പിഡിഎൻഎ സംഘം നടത്തുന്നത് ശാസ്ത്രീയവും സമഗ്രവുമായ പഠനം- പ്രഫ.ആർ. പ്രദീപ്കുമാർ
Tuesday, August 27, 2024 8:03 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് പിഡിഎൻഎ(പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസെസ്മെന്‍റ്) സംഘം നടത്തുന്നതെന്ന് ടീം ലീഡർ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ.ആർ. പ്രദീപ്കുമാർ. ജില്ലയിലെ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉരുൾപൊട്ടലിൽ സമഗ്രതല സ്പർശിയായ പഠനമാണ് സംഘം ലക്ഷ്യമിടുന്നത്. മുഴുവൻ ദുരന്തബാധിതർക്കും ആനുകൂല്യം ലഭ്യമാക്കും. ഹ്രസ്വ-ഇടക്കാല-ദീർഘകാല വീക്ഷണത്തോടെ പ്രവർത്തനങ്ങൾ നടത്തുമെന്നും പ്രഫ.ആർ. പ്രദീപ്കുമാർ പറഞ്ഞു.

ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളിലും സമഗ്ര നിരീക്ഷണം ആവശ്യമാണെന്ന് വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതിൽ വിശാലമായ കാഴ്ചപ്പാട് സ്വീകരിക്കണം. നാശനഷ്ടം കണക്കാക്കുന്പോൾ പഴയ മാനദണ്ഡങ്ങൾ ഉപയോഗിക്കാതെ യഥാർഥ നഷ്ടം വിലയിരുത്തണം. വലിയ ദുരന്തമാണ് ജില്ലയിൽ സംഭവിച്ചത്. ജനങ്ങളുടെ ജീവനോപാധിക്ക് പ്രാധാന്യം നൽകണം. ഉപജീവന മേഖലയിൽ വളരെ ചെറിയ സംരംഭങ്ങൾ ഉള്ളവരെയും സംരക്ഷിക്കണം. എല്ലാവരെയും ഉൾകൊള്ളുന്ന പുനരധിവാസമാണ് സർക്കാർ ആഗ്രഹിക്കുന്നത്.

ടൗണ്‍ഷിപ്പ് സംബന്ധിച്ച് നിർദേശങ്ങൾ ഉയരണം. സർക്കാർ വളരെ പ്രാധാന്യത്തോടെയാണ് സംഘത്തിന്‍റെ പഠനത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ സംഭവിച്ച നാശനഷ്ടങ്ങൾ കൂടുതൽ ജാഗ്രതയോടെ കാണണമെന്ന് ടി. സിദ്ദിഖ് എംഎൽഎ നിർദേശിച്ചു. വിവിധ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ജോലിക്കും പഠനത്തിനും പോയവരെ ഉൾപ്പെടെ ദുരന്ത ബാധിതരായ മുഴുവൻ ആളുകളെയും ആനുകൂല്യങ്ങൾക്ക് പരിഗണിക്കണം. ദുരന്തത്തിനുശേഷം രക്ഷാപ്രവർത്തനവും താത്കാലിക പുനരധിവാസവും വേഗത്തിൽ നടപ്പാക്കാനായി. സ്ഥിരം പുനരാധിവാസം, ജീവനോപാധി ഉൾപ്പെടെയുള്ള മൂന്നാംഘട്ടത്തിൽ വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രധാനപ്പെട്ടതാണെന്നും എംഎൽഎ പറഞ്ഞു.


ഉരുൾപൊട്ടൽ ദുരന്തത്തിൽ നേരിട്ടും അല്ലാതെയുമുള്ള ആഘാതങ്ങൾ വിലയിരുത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു. ദുരന്തത്തിൽ വിവിധ മേഖലകളിൽ തൊഴിൽ നഷ്ടപ്പെട്ടവർ നിരവധിയാണെന്നു അവർ ചൂണ്ടിക്കാട്ടി.

ദുരന്തം സംഭവിച്ച ദിവസം മുതൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ, ദുരന്തത്തിന്‍റെ വ്യാപ്തി, നഷ്ടങ്ങൾ, വിവിധ സംവിധാനങ്ങൾ, സേനകളുടെ പ്രവർത്തനം എന്നിവ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി ഡോ.ശേഖർ ലൂക്കോസ് കുര്യാക്കോസ് അവതരിപ്പിച്ചു.
പിഡിഎൻഎ സംഘത്തിന്‍റെ പ്രവർത്തനം 31 വരെ വിവിധ മേഖലകളിൽ നടക്കും. മാർഗനിർദേശവും സാങ്കേതിക സഹായവും നൽകുന്നതിന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി സംഘവും ജില്ലയിലുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ,സബ് കളക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ. ദേവകി, അസിസ്റ്റന്‍റ് കളക്ടർ എസ് ഗൗതംരാജ് തുടങ്ങിയവരും പങ്കെടുത്തു.