വാടകയ്ക്കെടുത്ത വിസിആറുമായി മുങ്ങിയ പ്രതി പിടിയില്‍
Monday, July 15, 2024 6:52 AM IST
അഞ്ചല്‍ : വിസിആറും നാല് വീഡിയോ കാസറ്റുകളുമായി മുങ്ങിയ പ്രതി 29 വര്‍ഷത്തിനിടയിൽഅഞ്ചല്‍ പോലീസിന്‍റെ പിടിയില്‍. തെന്മല ഇടമണ്‍ ചാലിയക്കര എസ്റ്റേറ്റ് സ്വദേശി അയ്യപ്പനെന്ന മുരുകനെയാണ് പോലീസ് കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കം തിരുവമ്പാടി എസ്റ്റേറ്റില്‍ നിന്നും പിടികൂടിയത്.

1995 ജൂലൈ മാസത്തിലാണ് അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന തഴമേല്‍ സ്വദേശി സബീര്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ഡയിന വീഡിയോസില്‍ നിന്നും വാടകയ്ക്ക് വാങ്ങിയ വിസിആറും കാസറ്റുകളുമായി അയ്യപ്പന്‍ മുങ്ങിയത്. കാസറ്റും വിസിആറും തിരികെ ലഭിക്കാതായതോടെ സബീര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതി അന്യസംസ്ഥാനത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തിയിരുന്നു.


പിന്നീട് ഇയാള്‍ കേരളത്തിലേക്ക് തിരികെയെത്തുകയും വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയും ചെയ്തു. ഇതിനിടെ നിലമ്പൂരില്‍ നിന്നും അയ്യപ്പന്‍ വിവാഹിതനായി. നിലമ്പൂരില്‍ ഇയാളുണ്ടെന്ന വിവരം മനസിലാക്കി അഞ്ചല്‍ പോലീസ് ഇവിടെ എത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് പ്രതി മുക്കത്തെ തിരുവമ്പാടി എസ്റ്റേറ്റിലുണ്ടെന്ന വിവരം മനസിലാക്കിയ പോലീസ് ഇവിടെയെത്തി ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച ശേഷം പിടികൂടുകയായിരുന്നു.

അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. സാബു, എസ്ഐ ട്വിങ്കിള്‍ ശശി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ അയ്യപ്പനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു