അപവാദ പ്രചരണത്തിനെതിരേ നേടിയ വിജയം : കൊടിക്കുന്നില്‍ സുരേഷ്
Monday, July 15, 2024 6:52 AM IST
കൊട്ടാരക്കര : എൽഡിഎഫ് ഒഴുക്കിയ പണക്കൊഴുപ്പിനും അപവാദ പ്രചാരണങ്ങള്‍ക്കുമെതിരേ യുഡിഎഫ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും പൊരുതി നേടിയതാണ് തന്‍റെ വിജയമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.

കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ അമ്പലപ്പുറത്ത് നടന്ന സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റ് മണ്ഡലത്തിൽ മന്ത്രിസഭയിലെ നാലു മന്ത്രിമാരും എൽഡിഎഫ് എംഎല്‍എമാരും നടത്തിയ അപവാദ പ്രചരണങ്ങള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കും പണക്കൊഴുപ്പിനും തന്നെ പരാജയപ്പെടുത്താനായില്ല.

കഴിഞ്ഞ കാലങ്ങളില്‍ അടൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലും തുടർന്ന് മാവേലിക്കരയിലും നടത്തിയ സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും വികസന പ്രവര്‍ത്തനങ്ങൾക്കും ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചതുകൊണ്ടാണ് തനിക്ക് വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ കഴിഞ്ഞത്.
അതിനാൽ പാര്‍ലമെന്‍റിലെ ഏറ്റവും മുതിര്‍ന്ന എംപിയായി മാറാൻ കഴിഞ്ഞു. തന്‍റെ വിജയത്തിന് ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.


സ്ത്രീകളെ വിളിച്ചുകൂട്ടി എൽഡിഎഫ് നടത്തിയ കുടുംബസംഗമങ്ങളിൽ മന്ത്രിമാര്‍ നൽകിയ പൊള്ളയായ വാഗ്ദാനങ്ങള്‍ കപടമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. കപട വാഗ്ദാനങ്ങള്‍ നൽകി പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിച്ചു. ഭൂരിപക്ഷം കുറഞ്ഞത് പോളിംഗ് എട്ട് ശതമാനം കുറഞ്ഞതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് ബേബി പടിഞ്ഞാറ്റിന്‍കര അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി. ഹരികുമാര്‍, അഡ്വ. ബ്രിജേഷ് എബ്രഹാം, കെ.ജി. അലക്സ്, മണി മോഹനൻനായർ, അഹമ്മദ് ഷാ, ആർ. രാജശേഖരൻ പിള്ള, കണ്ണാട്ട് രവി, കോശി കെ. ജോണ്‍, മണ്ഡലം ചെയര്‍മാന്‍ സുധീര്‍ തങ്കപ്പൻ, വി. ഫിലിപ്പ്, കൗണ്‍സിലര്‍ തോമസ് കടലാവിള,

പവിജ പത്മൻ, എം. അമീർ, വേണു, മധു കാടാംകുളം, കലയപുരം ശിവന്‍പിള്ള, എം.സി. ജോണ്‍സണ്‍, ജോജോ അമ്പലപ്പുറം, നെല്ലിക്കുന്നം സുലോചന, ജലജ ശ്രീകുമാര്‍, ഷിനു ജോസ്, രേഖാ ഉല്ലാസ്, ശ്രീലക്ഷ്മി, അഡ്വ. ലക്ഷ്മിതുടങ്ങിയവര്‍ പങ്കെടുത്തു.