മേവറം - പാരിപ്പള്ളി ദേശീയപാത നിർമാണം പുരോഗതി അതിവേഗത്തിൽ
Monday, July 15, 2024 6:44 AM IST
ചാത്തന്നൂർ : പ്രതികൂല കാലാവസ്ഥയിലും ദേശീയപാത നിർമാണം മുന്നേറുന്നതായി നിർമാണ കന്പനി. മേവറം മുതൽ പാരിപ്പള്ളി വരെയുള്ള നിർമാണ പ്രവൃത്തികൾ 65 ശതമാനം പൂർത്തിയായതായി കമ്പനി അധികൃതർ പറഞ്ഞു.

മൈലക്കാട് ഇറക്കത്തുള്ള മേൽപ്പാലത്തിലും പാരിപ്പള്ളി, കൊട്ടിയം, ജംഗ്ഷനിലുമാണ് നിർമാണ പ്രവൃത്തികൾ ബാക്കിയുള്ളത്. കാലാവസ്ഥ മാറി നിന്നാൽ അടിപ്പാതകളുടെ നിർമാണം പൂർത്തിയാവും. റോഡുകളുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ആറു വരിപ്പാത സഞ്ചാരയോഗ്യമാകും.

ഇത്തിക്കര പാലത്തിന്‍റെ തൂണുകളുടെ നിർമാണവും പാലം പണിയും സമയ ബന്ധിതമായി പൂർത്തിയായാൽ കാലാവസ്ഥ പ്രതികൂലമല്ലെങ്കിൽ ആറ് മാസത്തിനകം മേവറം മുതൽ പാരിപ്പള്ളി വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും.

പാരിപ്പള്ളി മൂക്കട, കല്ലുവാതുക്കൽ, ശീമാട്ടി, ഉമയനല്ലൂർ, തിരുമുക്ക് എന്നിവിടങ്ങളിൽ മേൽപ്പാല നിർമാണം പൂർത്തിയായി. റോഡ് നിർമാണവും അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ശീമാട്ടി ജംഗഷനിൽ മേൽപ്പാലത്തിന്‍റേയും റോഡിന്‍റേയും നിർമാണ പ്രവർത്തികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.

കല്ലുവാതുക്കൽ ഭാഗത്ത് പാറ ജംഗ്ഷനിലാണ് പാറ പൊട്ടിച്ചു മാറ്റാത്തതുമൂലം നിർമാണം വൈകുന്നത്. ജലഅഥോറിറ്റിയുടേയും കെഎസ്ഇബിയുടേയും മെല്ലെപ്പോക്ക് നിർമാണപ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമാകുന്നു.

കെഎസ്ഇ ബിയുടെ നിർമാണ പ്രവർത്തികൾ മെല്ലെ പോക്കിലാണ്. ജലഅഥോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് കൂടുതലും സർവീസ് റോഡിലാണ്. അതിനാൽ ചാത്തന്നൂർ ടൗൺ ഭാഗത്ത് നിർമാണ പ്രവർത്തികൾ വൈകുന്നു. പലയിടത്തും മാർച്ചിൽ തീരേണ്ട നിർമാണപ്രവർത്തികൾ കെഎസ്ഇബിയുടേയും ജലഅഥോറിറ്റിയുടേയും മെല്ലെപോക്കിൽ ഇപ്പോഴും ഇഴയുകയാണ്.


അടിപ്പാതകൾ ഗതാഗതത്തിനു തുറക്കാൻ പാകത്തിൽ പ്രവൃത്തി നടക്കുന്നുണ്ട്. സെപ്റ്റംബർ ആദ്യവാരം പാലം തുറക്കാനാകുമെന്നാണ് പ്രതീക്ഷയിലാണ് കമ്പനി അധികൃതർ.

ദേശീയപാത ആറ് വരിയായി പുനർ നിർമിക്കുന്ന പ്രവൃത്തി പകുതിയിലേറെ പൂർത്തിയായതായി കരാറുകാർ അവകാശപ്പെടുന്നു. അതേസമയം നിർമാണം പൂർത്തിയാക്കാത്ത ഭാഗങ്ങളിൽ ജനം നേരിടുന്ന ദുരിതങ്ങൾക്കും അപകടഭീതിക്കും പരിഹാരമില്ല.

65 ശതമാനം പ്രവൃത്തി പൂർത്തിയായ ചാത്തന്നൂർ ജംഗ്ഷനിൽ അതീവ ശ്രദ്ധയോടെ കടന്നുപോയില്ലെങ്കിൽ അപകടം ഉറപ്പാണ്. കൊട്ടിയം, പാരിപ്പള്ളി ജംഗ്ഷനുകളിൽ നിർമാണം പുരോഗമിക്കുകയാണ്. ഉമയനല്ലൂർ, കല്ലുവാതുക്കൽ, ശീമാട്ടി, തിരുമുക്ക് ഊറാംവിള തുടങ്ങിയ സ്ഥലങ്ങളിൽ അടിപ്പാതയിൽ കെട്ടികിടക്കുന്ന വെള്ളത്തിലൂടെയാണ് യാത്രക്കാർ മറുവശത്തേക്ക് പോകുന്നത്.

ഇവിടങ്ങളിൽ അടിപ്പാത തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. ഉമയനല്ലൂർ ജംഗ്ഷനിൽ വൺവേ ആക്കിയിട്ടുണ്ടെങ്കിലും വൈകുന്നേരം മണിക്കൂറുകളോളം അഴിയാക്കുരുക്കാണ്. കൊട്ടിയം, പാരിപ്പള്ളി ജംഗ്ഷനുകളിൽ വലിയ ദുരിതമാണ് നേരിടുന്നത്.

ഒറ്റവരി ഗതാഗതം അനുവദിച്ച ഇവിടങ്ങളിൽ ട്രാഫിക് നിയന്ത്രണം മൂലം മേൽപ്പാല നിർമാണവും മെല്ലെ പോക്കിലാണ്. മഴ തുടങ്ങിയതോടെ റോഡ് ചെളിക്കുളമാണ്.

ദിവസവും മേവറം മുതൽ പാരിപ്പള്ളിവരെയുള്ള യാത്രയിൽ ഇരു വശവും മണിക്കൂറുകളോളം അഴിയാക്കുരുക്ക് രൂപപ്പെടുന്നത് പതിവായി മാറിയിട്ടുണ്ട്. ഇതു പരിഹരിക്കാനുള്ള നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്. ആറുവരി പാതയിൽ നിർമാണം പൂർത്തിയായ അടിപാതകൾ തുറന്ന് കൊടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.