യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം : രണ്ടുപേര്‍ പിടിയില്‍
Monday, July 15, 2024 6:44 AM IST
അഞ്ചല്‍ : അഞ്ചലില്‍ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുരുവിക്കോണം സ്വദേശി സുജീഷ് എന്നയാളെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലാണ് ആലപ്പുഴ നൂറനാട് പടനിലം വൃന്ദാവനം വീട്ടില്‍ രാജേഷ്‌ എന്ന അമ്പിളി രാജേഷ്‌, പത്തനംതിട്ട പള്ളിക്കല്‍ പയ്യനെല്ലൂര്‍ മീനത്തേരില്‍ വീട്ടില്‍ സുമേഷ് എന്നിവരെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നാല് ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചല്‍ വടമണ്‍ വഞ്ചിമുക്കിന് സമീപമായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം സുജീഷിനെ വെട്ടുകയായിരുന്നു.

വെട്ടുകൊണ്ടു ഓടിയ സുജീഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ സുജീഷിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വധശ്രമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.ഒളിവില്‍ പോയ പ്രതികളെ കഴിഞ്ഞ ദിവസം രാത്രിയോടെ അമ്പലപ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. പിടിയിലായ മുഖ്യപ്രതി അമ്പിളി രാജേഷ്‌ മുമ്പ് ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്തിരുന്നു.


ഈസമയം ഇയാള്‍ മദ്യപിച്ചുവെന്ന് പരിക്കേറ്റ സുജീഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുകയും രാജേഷിനെ പിന്നീട് ക്ഷേത്രത്തില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ പലപ്പോഴും നേരിട്ടും അല്ലാതെയും വാക്കേറ്റം ഉള്‍പ്പടെ ഉണ്ടായിരുന്നു.

ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനായി ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന സുജീഷും രാജേഷും തമ്മില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി റിമാന്‍റ് ചെയ്ത പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനം.

ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. പിടിയിലായ രാജേഷും, സുമേഷും നിരവധി കേസുകളില്‍ പ്രതികളാണ്. സുമേഷിനെതിരെ കാപ്പ ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി .സാബുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഒളിവിലുള്ള മറ്റുപ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.