കാട്ടാന കൃഷി നശിപ്പിച്ചു
Wednesday, August 28, 2024 5:40 AM IST
സുൽത്താൻ ബത്തേരി: കാട്ടാന കർഷകന്‍റെ ജീവനെടുത്ത നൂൽപ്പുഴ മാറോട് വീണ്ടും കാട്ടാന ഇറങ്ങികൃഷി നശിപ്പിച്ചു. മാറോട് ഭാരതിയുടെ നെൽകൃഷിയാണ് കഴിഞ്ഞദിവസം രാത്രി കാട്ടാന നശിപ്പിച്ചത്.

അതേസമയം ഒന്നരമാസം മുന്പ് മന്ത്രിമാർ സ്ഥലത്തെത്തി നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നാണ് നാട്ടുകാരായ കർഷകർ പറയുന്നത്. പ്രദേശവാസിയയ ഭാരതി വീടിനോടു ചേർന്ന് വയലിൽ ഇറക്കിയ നെൽകൃഷി, സമീപത്തെ കമുക്, തെങ്ങ് അടക്കമുള്ള വിളകളാണ് കഴിഞ്ഞദിവസം കാട്ടാന നശിപ്പിച്ചത്. കാട്ടാന വിളകൾ നശിപ്പിച്ച് മണിക്കൂറുകളോളം കൃഷിയിടത്തിൽ തന്പടിച്ചശേഷമാണ് കാടുകയറിയത്.

ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് ഭാരതി കൃഷിയിറക്കിയത്. കൃഷിയാണ് ഈ കുടുംബത്തിന്‍റെ ഉപജീവനത്തിന്‍റെ ആശ്രയം. കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ഭാരതി ആവശ്യപ്പെട്ടു. പ്രദേശവാസിയായ രാജു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കഴിഞ്ഞമാസം പകുതിയോടെയാണ്.


വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങിയിട്ടുണ്ടോ എന്നുനോക്കുന്നതിനായി വീടിനുസമീപത്തെ വയലിലേക്ക് പോയപ്പോഴാണ് കാട്ടാന ആക്രമണം നടത്തിയത്. ഇതുകാരണം കൃഷിയിടത്തിൽ കാട്ടാന ഇറങ്ങിയാലും തുരത്താൻ ഇപ്പോൾ കർഷകർ ഭയക്കുകയാണ്.

അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്‍റെ വീട്ടിലെത്തിയ വനം, ട്രൈബൽ വകുപ്പ് മന്ത്രിമാർ പ്രദേശത്ത് അടിയന്തരമായി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൽ ഊർജ്ജിതപെടുത്തൽ, നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് നവീകരിക്കൽ, രാത്രികാല പട്രോളിംഗ് ശക്തമാക്കൽ തുടങ്ങിയവ നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ജലരേഖകളായി മാറിയെന്നാണ് ആരോപണം ഉയരുന്നത്.