കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് കളരിപ്പറമ്പ് അബിനഹൗസില്‍ കിണാശേരി പടന്നപ്പറമ്പ് ഹൗസില്‍ പി.പി. മുഹമ്മദ് നിസാറിന്‍റെ മകന്‍ മുഹമ്മദ് ഇബാദ് ആണു മരിച്ചത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെ കുട്ടിയുടെ അമ്മആയിഷ സുല്‍ഫത്തിന്‍റെ കുറ്റിച്ചിറ വയലിലെ വീട്ടിലായിരുന്നു സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് നിസാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിന്‍റെ തൊണ്ടയില്‍ ഷാന്പൂ കുപ്പിയുടെ അടപ്പ് കുടുങ്ങുകയായിരുന്നുവെന്നാണു പറയുന്നത്. ഈ സമയം ആയിഷ ബാത്ത്റൂമിലായിരുന്നു. ആയിഷയും സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉടനെ കുട്ടിയെ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് കുട്ടിക്കു പരിക്കേറ്റിരുന്നെന്നും അശ്രദ്ധയോടെയാണു ഭാര്യാവീട്ടുകാര്‍ കുഞ്ഞിനെ നോക്കിയിരുന്നതെ ന്നുമാണ് നിസാറിന്‍റെ ആരോപണം.


അടപ്പ് കുടങ്ങിയതിനെത്തുടര്‍ന്നാണു കുഞ്ഞിന്‍റെ മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക നിഗമനം. പിതാവ് നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.

അതേസമയം, ഇവരുടെ ആദ്യത്തെ കുഞ്ഞ് രണ്ടു വര്‍ഷം മുന്പ് മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയായിരുന്നു മരണം. ഈ രണ്ടു സംഭവങ്ങളും ഭാര്യാ വീട്ടില്‍വച്ചാണു നടന്നത്. ഇതോടെയാണ് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് നിസാര്‍ പരാതി നല്‍കിയത്. ഇരുവരും കുറച്ചുകാലമായി അകന്നുകഴിയുകയാണ്.