എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍: വി.ഡി. സതീശൻ
എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍: വി.ഡി. സതീശൻ
Sunday, September 8, 2024 2:25 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കാണാന്‍ പോയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.

പോലീസിനെ ഉപയോഗിച്ച് സിപിഎം തൃശൂര്‍ പൂരം കലക്കിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുപാട് രഹസ്യങ്ങള്‍ അറിയുന്നതുകൊണ്ടാണ് എഡിജിപിയെയും പി. ശശിയെയും മാറ്റാത്തത്. പിണറായിയുടെ ഓഫീസില്‍ ഒരു ഉപജാപകസംഘമുണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ സംഘത്തിലുണ്ട്. ഒരു പ്രത്യേക പ്രിവിലേജ് കേന്ദ്രസർക്കാർ പിണറായിക്ക് നല്‍കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു.

പൂരത്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഐജിയും കമ്മീഷണറും സ്ഥലത്തുണ്ടാകാറുണ്ട്. എഡിജിപി മുഴുവന്‍സമയവും അവിടെയുള്ള സമയത്ത് എങ്ങനെയാണ് ഒരു കമ്മീഷണര്‍ക്ക് പൂരം അലങ്കോലപ്പെടുത്താന്‍ കഴിയുന്നത്.


ബിജെപിയെ സഹായിക്കാനുള്ള സിപിഎം നീക്കത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്. പൂരം കലക്കിയതിന്‍റെ ഇരയാണു താനെന്ന് വി.എസ്. സുനില്‍കുമാര്‍ പറഞ്ഞതു ശരിയാണ്. പൂരം കലക്കിയതുകൊണ്ടാണ് ബിജെപി ജയിച്ചത്.ഒരു ഹൈന്ദവ വികാരം ഉണ്ടാക്കാനാണ് തൃശൂരില്‍ ശ്രമം നടന്നതെന്നും സതീശന്‍ ആരോപിച്ചു.

ഇഡി അന്വേഷണം സെറ്റില്‍ ചെയ്യാനായി സുരേഷ് ഗോപിയെ സഹായിക്കാന്‍ വി.ഡി. സതീശന്‍ ഡീല്‍ നടത്തിയെന്ന പി.വി. അന്‍വറിന്‍റെ ആരോപണം സതീശന്‍ നിഷേധിച്ചു. ഇതിനുമുമ്പും തനിക്കെതിരേ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

പുനര്‍ജനി കേസ് നിലവില്‍ ഇഡി അന്വേഷിക്കുന്നുണ്ട്. അന്‍വര്‍ സഭയില്‍ പറഞ്ഞ 150 കോടി അഴിമതി കൂടി ഇഡി അന്വേഷിക്കട്ടെ. ഇതുസംബന്ധിച്ച് അന്‍വറിനു പരാതി നൽകാം. ഏത് അന്വേഷണത്തെ നേരിടാനും തയാറാണെന്നും സതീശന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.