സെക്രട്ടേറിയറ്റിൽ പങ്കെടുക്കാതെ ഇപി
സെക്രട്ടേറിയറ്റിൽ  പങ്കെടുക്കാതെ ഇപി
Saturday, September 7, 2024 2:15 AM IST
കണ്ണൂർ: പി.വി. അൻവർ ഉന്നയിച്ച ആരോപണം സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ നടക്കുന്ന നിർണായക സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ.

ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു ശേഷം നടക്കുന്ന സെക്രട്ടേറിയറ്റ് യോഗമായിരുന്നു ഇന്നലത്തേത്.

തന്നെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയ പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് യോഗത്തിൽ ഇപി പങ്കെടുക്കാതെ വിട്ടുനിന്നതെന്നാണു സൂചന. ‌


കഴിഞ്ഞ തവണ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കേന്ദ്രകമ്മിറ്റിയംഗവും സെക്രട്ടേറിയറ്റംഗവുമായ ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റി പകരം ടി.പി. രാമകൃഷ്ണനെ കൺവീനറാക്കിയത്.

അന്നുതന്നെ കണ്ണൂരിലേക്കു മടങ്ങിയ ഇ.പി. മാധ്യമങ്ങളോട് ഒന്നും പറയാതെ വീട്ടിൽത്തന്നെ കഴിയുകയാണ്. സെക്രട്ടേറിയറ്റിൽ പങ്കെടുക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.