312.25 കോടി മുടക്കി; ഇഴഞ്ഞ് ഡിജിറ്റൽ റീസർവെ
Friday, October 25, 2024 2:21 AM IST
തൃശൂർ: 312 കോടിയോളം മുടക്കിയിട്ടും സംസ്ഥാനത്തെ ഡിജിറ്റൽ റീസർവെ നടപടികൾ ഇഴയുന്നു. 3.8 വർഷംകൊണ്ട് അവസാനിപ്പാൻ ഉദ്ദേശിച്ച സർവെ, മൂന്നുവർഷം പിന്നിടുന്പോൾ മൂന്നിലൊന്നും പൂർത്തിയാക്കാനായില്ല.
ആകെയുള്ള 1550 വില്ലേജുകളിൽ ആദ്യഘട്ടത്തിൽ തുടങ്ങിയ 200ൽ 190 വില്ലേജിന്റെയും രണ്ടാംഘട്ടത്തിൽ ഫീൽഡ് ജോലികൾ ആരംഭിച്ച 162ൽ 22 വില്ലേജിന്റെയുമാണു സർവെ പൂർത്തിയാക്കി അതിരടയാളപ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
1322 കരാർ സർവേയർമാരും 1909 കരാർ ഹെൽപ്പർമാരെയും നിയമിച്ച് ബൃഹത്തായ രീതിയിലാണ് ഡിജിറ്റൽ റീസർവേ ആരംഭിച്ചതെങ്കിലും പരാതി പരിഹരിക്കുന്നതിലെ കാലതാമസമാണ് പദ്ധതി ഇഴയുന്നതിനു കാരണമായി പറയുന്നത്.