കൂത്താട്ടുകുളം: ഓൺലൈൻ തട്ടിപ്പിലൂടെ കൂത്താട്ടുകുളം സ്വദേശിക്കു നഷ്‌ടപ്പെട്ടത് 1.21 കോടി രൂപ. 32കാരനായ യുവാവാണു കബളിപ്പിക്കപ്പെട്ടത്. നിക്ഷേപിക്കുന്ന പണത്തിന് 40 ശതമാനം പലിശയായി നൽകാമെന്നു വാഗ്ദാനം ചെയ്ത് പലപ്പോഴായി 1,20,9487 രൂപ നിക്ഷേപമായി സ്വീകരിച്ചായിരുന്നു തട്ടിപ്പ്.

സി & എസ്ടി 2588 എന്ന് ടെലിഗ്രാം അക്കൗണ്ടിൽ ചേർത്തശേഷം നിക്ഷേപത്തുകയ്ക്ക് 40 ശതമാനം പലിശ വാഗ്ദാനം ചെയ്ത് വിശ്വസനീയമായ രേഖകൾ കാണിച്ചാണ് യുവാവിനെ കെണിയിൽ വീഴ്ത്തിയത്.

യുവാവ് കഴിഞ്ഞമാസം 29 മുതൽ ഈ മാസം 19 വരെ പലപ്പോഴായി തട്ടിപ്പുസംഘത്തിന്‍റെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം ട്രാൻസ്ഫർ ചെയ്തു നൽകി.

വെർച്വൽ അക്കൗണ്ടിൽ കാണുന്ന തുക സ്വന്തം അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യാൻ കഴിയില്ലെന്നു മനസിലാക്കിയ യുവാവ് ചതി മനസിലാക്കുകയും കൂത്താട്ടുകുളം പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തുവരുന്ന പരാതിക്കാരൻ നിക്ഷേപത്തിനായി ഉപയോഗിച്ച പണം സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും വാങ്ങിയതാണ്.

ജോയിൻസ്വിച്ച് എന്ന ക്രിപ്റ്റോ കറൻസി കമ്പനിയുടെ പേരിലാണു തട്ടിപ്പ് നടത്തിയിട്ടുള്ളത്. സമാനരീതിയിൽ നിരവധി പരാതികൾ സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്.

നാലു മാസത്തിനിടെ നിരവധി ആളുകൾക്ക് ലക്ഷക്കണക്കിന് രൂപ നഷ്‌ടമായിട്ടുണ്ട്. തട്ടിപ്പുസംഘം ടെലിഗ്രാം ആപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടത്തിവരുന്നത്.