മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷം: കൗൺസിലറടക്കം നാലുപേർക്ക് പരിക്ക്
Friday, July 5, 2024 1:28 AM IST
ഇരിട്ടി: സ്വന്തക്കാർക്കും ബന്ധുക്കൾക്കും നിയമനം ഉറപ്പാക്കിയുള്ള ഇരിട്ടി നഗരസഭയുടെ അങ്കണവാടി വർക്കർ റാങ്ക്പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടി നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ കൗൺസിലറടക്കം നാലുപേർക്ക് പരിക്കേറ്റു.

മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റും അയ്യൻകുന്ന് പഞ്ചായത്ത് അംഗവുമായ മിനി വിശ്വനാഥൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റും പായം പഞ്ചായത്ത് അംഗവുമായ മിനി പ്രസാദ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഫിലോമിന കക്കട്ടിൽ, ഇരിട്ടി നഗരസഭാ കൗൺസിലർ എൻ.കെ. ഇന്ദുമതി എന്നിവർക്കാണ് പരിക്കേറ്റത്.

മഹിളാ കോൺഗ്രസ് പ്രവർത്തകരെ പുരുഷ പോലീസിന്‍റെ സഹായത്തോടെ ഓഫീസിന്‍റെ ഗെയിറ്റിന് സമീപത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. പോലീസ് വലയം ഭേദിച്ച് വനിതാ പ്രവർകത്തകർ ഓഫീസ് ഗെയിറ്റിന് സമീപം വരെ എത്തി. ഇതിനിടയിൽ വനിതാ പോലീസ് ലാത്തി ഉപയോഗിച്ച് നടത്തിയ ബലപ്രയോഗത്തിലാണ് എല്ലാവർക്കും പരിക്കേറ്റത്. സംഘർഷത്തിനിടയിൽ മിനിപ്രസാദ് കുഴഞ്ഞു വീണു.

മാർച്ച് കെപിസിസി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് മിനി പ്രസാദ് അധ്യക്ഷത വഹിച്ചു. ഷിജി നടുപറമ്പിൽ, എം.ആർ. ഗിരിജ, മിനി വിശ്വനാഥൻ, ജാനകി ചാവശേരി, സീമ സനോജ്, കെ. ബിന്ദു, ഫിലോമിന കക്കട്ടിൽ, ലാലി ജോസഫ്, റീനാ കൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.