ഇൗ ബുക്ക് ഡിപ്പോ "ഠപ്പേന്ന് വീഴാം'
Wednesday, July 3, 2024 1:50 AM IST
സ്വന്തം ലേഖിക

കണ്ണൂർ: ഇരുണ്ട മുറി, അടച്ചുറപ്പുള്ള വാതിലില്ല, ജനൽ പാളികൾ തകർന്നിരിക്കുന്നു, ഏത് നിമിഷവും നിലം പതിക്കാവുന്ന തരത്തിലുള്ള മേൽക്കൂര, ശരിയായി വൈദ്യുതി ലഭിക്കുന്നില്ല, ഇഴജന്തുക്കളുടെ ശല്യം വേറെയും... ഇങ്ങനെ എണ്ണിയെണ്ണി പറഞ്ഞാലും തീരില്ല പയ്യാമ്പലത്തെ ജില്ലാ പാഠപുസ്തക ഡിപ്പോയുടെ ദുരവസ്ഥ. ഏറ്റവും ഒടുവിൽ ഡിപ്പോയിലെത്തിയ അധ്യാപകന് മേൽക്കൂരയിലെ ഓടുകൾ വീണ് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം പാഠപുസ്തക വിതരണ ഡിപ്പോയിലെത്തിയ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ എം.എം. ബെന്നിക്കാണ് പരിക്കേറ്റത്. അധ്യാപകൻ കാർ നിർത്തി ഡിപ്പോയിലേക്ക് എത്തിയപ്പോഴേക്കും ശക്തമായ മഴയാരംഭിച്ചിരുന്നു. ഈ മഴയിലാണ് മേൽക്കൂരയിലെ ഓടുകൾ വീണത്.

കാലപ്പഴക്കം കാരണം തകർച്ചയുടെ വക്കിലാണ് പയ്യാന്പലത്തെ പാഠപുസ്തക വിതരണ ഡിപ്പോ. കെട്ടിടത്തിന്‍റെ ജനാലകളെല്ലാം തുരുമ്പെടുത്ത് അടർന്നുവീണ അവസ്ഥയിലാണ്. വാതിലുകൾക്ക് അടച്ചുറപ്പും ഇല്ല. ഇതോടെ തെരുവുനായ്ക്കളുടെയും എലികളുടെയും ഇഴജന്തുക്കളുടെയും ശല്യവും ഇവിടെ രൂക്ഷമാണ്.

കുടുംബശ്രീയുടെ വനിതാ ജീവനക്കാരാണ് പുസ്തക വിതരണം നടത്തുന്നത്. ഇവർക്ക് ഉപയോഗിക്കാൻ ശൗചാലയം പോലുമില്ല. ശരിയായ രീതിയിൽ വയറിംഗ് നടത്താത്തതുകൊണ്ട് തന്നെ വൈദ്യുതിയും ലഭിക്കാറില്ലെന്ന് ജീവനക്കാർ പറഞ്ഞു.

സമീപത്തെ അങ്കണവാടിയിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇതുകൊണ്ട് തന്നെ ഇരുട്ടുമുറിയിലിരുന്നാണ് വനിതാ ജീവനക്കാരടക്കം ജോലി ചെയ്യുന്നത്. ഓട് വീണ കെട്ടിടത്തിന് സമീപത്ത് കാനത്തൂർ അങ്കണവാടി പ്രവർത്തിക്കുന്നത്. ഇവിടെയുള്ള കുട്ടികളും അപകടാവസ്ഥയിലുള്ള കെട്ടിടത്തിന് സമീപത്തുകൂടിയാണ് പോകുന്നത്. ഓരോ വർഷവും പൊതുമരാമത്ത് വകുപ്പധികൃതർ കെട്ടിടത്തിന്‍റെ അളവ് എടുത്ത് പോകുന്നതല്ലാതെ തുടർനടപടികളൊന്നും ഉണ്ടാകാറില്ലെന്ന് ജീവനക്കാർ പറഞ്ഞു. കോർപറേഷന്‍റെ കീഴിലാണ് പുസ്തക വിതരണ ഡിപ്പോയുടെ കെട്ടിടം പ്രവർത്തിക്കുന്നത്. കോർപറേഷൻ കെട്ടിടത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് ബുക്ക് ഡിപ്പോയുടെ നവീകരണത്തിന് തടസമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. കോർപറേഷന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് വിദ്യാഭ്യസ വകുപ്പിന് ഫണ്ട് അനുവദിക്കാനാകുമെന്നും അധികൃതർ പറഞ്ഞു.

പുസ്തകങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തത് കൊണ്ട് തന്നെ വിതരണത്തിന് മുന്പ് ഡിപ്പോയുടെ വരാന്തയിലാണ് വർഷങ്ങളായി പുസ്തകങ്ങൾ അടുക്കിവയ്ക്കുന്നത്.

തുടർച്ചയായി മഴപെയ്താൽ ഈർപ്പം തട്ടി പുസ്തകങ്ങൾക്ക് കേടുപാടുകൾ സംഭവിക്കും. അൺഎയ്ഡഡ് സ്കൂളുകളുടെ കുറച്ച് പുസ്തകങ്ങൾ മാത്രമാണ് ഡിപ്പോയിലുള്ളത്. എന്നാൽ, ഈമാസം അവസാനത്തോടെ രണ്ടാം വോള്യം പുസ്തകങ്ങൾ ഡിപ്പോയിലെത്തും. ഇത് വരാന്തകളിൽ സൂക്ഷിക്കേണ്ടിവരുമെന്നും ശക്തമായ മഴപെയ്താൽ ഇതൊക്കെ ഉപയോഗ ശൂന്യമായി മാറുമെന്നും ജീവനക്കാർ പറയുന്നു.