ഒരു ലക്ഷത്തിലേറെ ആളുകൾക്ക് ഹൃദയാരാം ഹൃദയഹാരിയായി
Friday, July 5, 2024 1:28 AM IST
ആത്മവിശ്വാസവും അതിജീവനത്തിന്‍റെ ആവേശവും നിറഞ്ഞ മനസാണ് ആരോഗ്യമുള്ള സമൂഹത്തിന്‍റെ അടിത്തറ. സന്തോഷമുള്ള സമൂഹത്തെ സൃഷ്‌ടിക്കാൻ, സംതൃപ്തിയോടെ ജീവിതവഴികളിൽ വ്യാപരിക്കാൻ, പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടുനീങ്ങാൻ തിരുഹൃദയ സന്യാസിനീ സമൂഹം ആരംഭിച്ച ഹൃദയാരാം സൈക്കോ സെന്‍റർ അഭിമാനകരമായ 25 വർഷം പിന്നിടുന്നതിൽ ചാരിതാർഥ്യമുണ്ട്.

ഈശോയുടെ കരുണാർദ്ര സ്നേഹത്തിന് സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്ന് തിരുഹൃദയ സന്യാസിനിമാർ തെളിയിച്ചു. 25 വർഷത്തിനിടയിൽ ഹൃദയംതൊട്ട ഒട്ടനവധി മുഹൂർത്തങ്ങൾക്ക് ഹൃദയാരാം സാക്ഷിയായി.

ഒരുലക്ഷത്തിലേറെ ആളുകൾക്ക് ഈ നാളുകളിൽ ഹൃദയാരാം ഹൃദയഹാരിയായി. ആരെങ്കിലും എന്നെ സ്നേഹിച്ചിരുന്നെങ്കിൽ, ആശ്വസിപ്പിച്ചിരുന്നെങ്കിൽ, തിരുത്തൽ നൽകിയിരുന്നെങ്കിൽ എന്നെല്ലാം വിലപിക്കുന്നവർക്ക് ആശ്വാസമായി ഹൃദയാരാം തണൽ വിരിക്കുന്നു. പൂവ് വിരിയുന്പോൾ അതിലെ തേൻനുകരാൻ പൂന്പാറ്റകൾ വരുംപോലെ ഹൃദയാരാം പ്രദാനം ചെയ്യുന്ന നന്മ നുകരാൻ നിരവധിയാളുകൾ എത്തുന്നു.