ബിരുദമില്ലാത്ത ലിജിനയുടെ കവിത ഇനി ബിരുദവിദ്യാര്‍ഥികള്‍ പഠിക്കും
Saturday, July 6, 2024 12:56 AM IST
കടുമേനി: കാടിന്‍റെ മക്കളുടെ വേദനകളും ചൂഷണത്തിനെതിരായ പ്രതിഷേധവും അതിജീവനത്തിന്‍റെ പ്രതീക്ഷകളും അതിന്‍റെ തീക്ഷ്ണത ഒട്ടും ചോരാതെ അവരുടെ തന്നെ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന, കേരളത്തിലെ ഗോത്രകവികളില്‍ മുന്‍നിരക്കാരിയായ ലിജിന കടുമേനിയുടെ പട്ടയകള്ളാട്ട് (പട്ടയകടലാസ്) എന്ന കവിത ഇനി ബിരുദവിദ്യാര്‍ഥികള്‍ പഠിക്കും. കേരള സര്‍വകലാശാലയുടെ മലയാള പഠനവിഭാഗത്തിലും ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ ഇംഗ്ലീഷ് വിഭാഗം മേജര്‍ പേപ്പറിലുമുണ്ട്. ആദിവാസി ഭൂസമരങ്ങളാണ് കവിതയുടെ പ്രമേയം.

മലവേട്ടുവ സമുദായാംഗമായ ലിജിന മലവേട്ടുവ ഭാഷയില്‍ തന്നെയാണ് കവിത രചിച്ചിരിക്കുന്നത്. മലവേട്ടുവ ഭാഷയ്ക്ക് ലിപിയില്ലാത്തതിനാല്‍ മലയാളം ലിപിയിലാണ് എഴുതുന്നത്. ഇതാദ്യമായാണ് ഈ ഭാഷയില്‍ ഒരു സാഹിത്യരചനയുണ്ടാകുന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ മലയാളകവിതകളാണ് എഴുതിയിരുന്നത്. കോവിഡ് കാലത്ത് ഗോത്രഭാഷയില്‍ എഴുതി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. മലയാള പരിഭാഷ കൂടി ഇതിനൊപ്പം നല്‍കിയിരുന്നു. കവിതകള്‍ വൈകാതെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഡിസി ബുക്‌സിന്‍റെ ഗോത്രകവിതകള്‍ എന്ന കവിതാസമാഹാരത്തില്‍ ലിജിനയുടെ കവിതയും ഉള്‍പ്പെടുത്തിയിരുന്നു.

പിന്നീട് 30 കവിതകള്‍ ഉള്‍പ്പെടുത്തി മയിലരസു എന്ന തന്‍റെ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് ലിജിനയുടെ കവിതകള്‍ മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാലകളിലെ ഭാഷാ, നരവംശ, ചരിത്രഗവേഷകരും ഈ കവിതകളെ തേടിയെത്തി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ കവിത ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു.


ഈസ്റ്റ് എളേരി പഞ്ചായത്തിലെ എസ്ടി പ്രമോട്ടറായിരുന്ന അമ്മ തന്നോട് പങ്കുവച്ച കാര്യങ്ങളാണ് തന്‍റെ കവിതയ്ക്ക് ആധാരമെന്നും താന്‍ ഉള്‍പ്പെടുന്ന സമുദായത്തിന്‍റെ പ്രശ്‌നങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നതിനുള്ള മാധ്യമമാണ് തനിക്ക് കവിതയെന്നും ലിജിന പറഞ്ഞു. ബിരുദവിദ്യാര്‍ഥികളാണ് കവിത പഠിക്കുന്നതെങ്കിലും ലിജിനയ്ക്ക് ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

പ്ലസ്ടു സയന്‍സ് പഠനം പൂര്‍ത്തിയാക്കിയ ലിജിനയ്ക്ക് പയ്യന്നൂര്‍ കോളജില്‍ സുവോളജിക്ക് സീറ്റ് ലഭിച്ചതാണ്. എന്നാല്‍ കടുമേനി മുതല്‍ പയ്യന്നൂര്‍ വരെ 56 കിലോമീറ്ററോളം ദൂരം ബസില്‍ സഞ്ചരിക്കേണ്ടിവന്നത് ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കി.

ആദ്യ രണ്ടുവര്‍ഷങ്ങളില്‍ ഹോസ്റ്റല്‍ കിട്ടുമായിരുന്നില്ല. പേയിംഗ് ഗസ്റ്റായി താമസിക്കാനുള്ള സാമ്പത്തികസ്ഥിതിയുമില്ലായിരുന്നു. അതിനാല്‍ കുറച്ചുനാള്‍ കൊണ്ട് കോളജ് പഠനം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് കോര്‍പറേഷന്‍ കോഴ്‌സില്‍ ഡിപ്ലോമയെടുത്തു.

ഇപ്പോള്‍ തേര്‍ത്തല്ലി വനിതാ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയാണ്. കടുമേനിയിലെ കൂലിപ്പണിക്കാരനായ മനിയേരി കുഞ്ഞിരാമന്‍റെയും ലക്ഷ്മിയുടെയും മകളാണ്. ലിജേഷ് സഹോദരനാണ്.