ചെളിക്കുളമായി എരുവാട്ടി-മേരിഗിരി റോഡ്
Saturday, July 6, 2024 1:12 AM IST
പെരുമ്പടവ്: ചപ്പാരപ്പടവ്-തേർത്തല്ലി റോഡിലെ വിമലശേരി മുതൽ മേരിഗിരി വരെയുള്ള ഭാഗത്തെ പണി ഇഴയുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ചപ്പാരപ്പടവ് മുതൽ വിമലശേരി വരെ വർഷങ്ങൾക്ക് മുമ്പ് മെക്കാഡം ടാറിംഗ് നടത്തിയിരുന്നു. രണ്ടാം ഘട്ടമായി വിമലശേരി മുതൽ മേരിഗിരി വരെയുള്ള ഭാഗത്തെ നവീകരണമാരംഭിച്ച് ഒരുവർഷം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. ഒന്പതുമാസം കൊണ്ട് പൂർത്തീകരിക്കേണ്ട പ്രവൃത്തിയാണ് ഇഴഞ്ഞു നീങ്ങുന്നത്. ഓടകളുടെയും കലുങ്കിന്‍റെയും പണി പൂർത്തീകരിക്കേണ്ടതുണ്ട്. മഴ ശക്തമായതോടെ റോഡ് ചെളിക്കുളമായി മാറിയിരിക്കുകയാണ്. റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് തന്നെ ഏറെ ബുദ്ധിമുട്ടിയാണ്. കാൽനട യാത്ര സാധ്യമല്ലാത്ത വിധവുമായിട്ടുണ്ട്.

മേരിഗിരി, തടിക്കടവ്, കരിങ്കയം സ്കൂളുകളിലേക്കുള്ള കുട്ടികളും നിരവധി അങ്കണവാടികളിലെ കുട്ടികളും ആശ്രയിക്കുന്ന റോഡാണിത്. വാഹനങ്ങൾ കടന്നു പോകുന്പോൾ കാൽനടയാത്രികർ ചെളിയിൽ കുളിക്കുകയാണ്. ഇത് ഡ്രൈവർമാരും കാൽനടയാത്രിക്കാരും തമ്മിലുള്ള വാക്കേറ്റത്തിനും ഇടയാക്കുന്നു. റോഡിന്‍റെ മൂന്നാംഘട്ടമായ മേരിഗിരി തേർത്തല്ലി ഭാഗത്തെ പണി പുരോഗമിക്കുന്നുണ്ടെങ്കിലും രണ്ടാംഘട്ടത്തിനും മൂന്നാംഘട്ടത്തിനുമിടയിലുള്ള പ്രദേശമാണ് ചെളിക്കുളമായി തുടരുന്നത്.


രണ്ടാംഘട്ട പ്രവൃത്തിയിൽ വിമലശേരി മുതൽ മേരിഗിരി വരെയുള്ള അഞ്ചുകിലോമീറ്റർ ദൂരത്തിന് 11 കോടിയിലേറെ രൂപ അനുവദിച്ചിരുന്നെങ്കിലും 23 ശതമാനം കുറച്ചാണ് കരാറെടുത്തത്. സർക്കാർ ഇടപെട്ട് കരാറിൽ ഉൾപ്പെടാത്ത 600 മീറ്റർ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.