തുരത്തിയിട്ടും തിരിച്ചെത്തുന്ന ആനക്കൂട്ടം ; ഫാമിലെ റബർ മരങ്ങൾ നശിപ്പിക്കുന്നു
Sunday, July 7, 2024 8:13 AM IST
ഇരട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ആന തുരത്തൽ തകൃതിയായി നടക്കുമ്പോഴും തുരത്തുന്ന ആനകൾ എല്ലാം തിരികെ എത്തുന്നു. നിലവിൽ നഷ്‌ടത്തിൽ പ്രവർത്തിക്കുന്ന ഫാമിന്‍റെ പ്രധാന വരുമാന മാർഗമായ റബർ മരങ്ങൾ ആനകൂട്ടം നശിപ്പിക്കുകയാണ്. ആയിരക്കണക്കിന് റബർ മരത്തിന്‍റെ തൊലികളാണ് ആന പൊളിച്ചു തിന്ന് നശിപ്പിച്ചിരിക്കുന്നത്.

ഫാമിൽ അവശേഷിക്കുന്ന ഏകവരുമാനം ഇപ്പോൾ റബർ മാത്രമാണ്. അതുംകൂടി നശിക്കുന്നതോടെ ഫാം അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തും. 5000 ത്തോളം തെങ്ങുകൾ ഫാമിൽ നിന്നും ആനക്കൂട്ടം കുത്തി വീഴ്ത്തി കഴിഞ്ഞു. കമുകും, കൊക്കോയും, കുരുമുളകുമെല്ലാം ഫാമിൽ നിന്നും അപ്രത്യക്ഷമായി. കശുമാവും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ഇതെല്ലാം തകർക്കുമ്പോഴും റബറിന് കാര്യമായ ഭിഷണി അനക്കൂട്ടം ഉണ്ടാക്കിയിരുന്നില്ല.

റബർ മരത്തിന്‍റെ കടയ്ക്കൽ കൊമ്പുകൊണ്ട് കുത്തിയും കടിച്ചും തൊലി അടിവശത്തുനിന്നും മുകളിലോട്ട് പൊളിച്ചാണ് നശിപ്പിക്കുന്നത്. തൊലി നഷ്ടപെടുന്നതോടെ മരം ഉത്പാദനം നടത്താനാകാതെ ഉണങ്ങിപോകുന്നു.

ഫാമിന്‍റെ മറ്റ് ബ്ലോക്കുകളിലെ കൃഷിയിടങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് അടുത്തിടെ തൂക്കുവേലി സ്ഥാപിച്ചിരുന്നു. കൃഷിയിടത്തിൽ നിന്നുള്ള ആനകളെ മുഴുവൻ തുരത്തിയതിന് ശേഷമായിരുന്നു വേലി ചാർജ് ചെയ്ത് പരിപാലിക്കാൻ തുടങ്ങിയത്. ഇതോടെയാണ് ആനകൾക്ക് പ്രധാന ഭക്ഷണ മാർഗം ഉള്ള മേഖലകളിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരികയും റബർ മരത്തിന് നേരെ ആക്രമണം വർധിക്കുകയും ചെയ്തത്. റബറിന് ആനയുടെ ഭീഷണി ഉണ്ടാവില്ലെന്ന് കരുതി വേലി സ്ഥാപിച്ചിരുന്നില്ല. ഇപ്പോൾ ആനക്കൂട്ടം താവളമാക്കുന്നത് ബ്ലോക്ക് ഏഴിലെ റബർ മേഖലയിലാണ്.


ഫാമിൽ 304 ഹെക്ടറാണ് റബർ പ്ലാന്‍റേഷൻ ഏരിയ. ഇതിൽ ഇപ്പോൾ 200 ഹെക്ടറോളം മാത്രമെ ചെറുതും ഉത്പാദനവുമുള്ള റബർ മരങ്ങൾ ഉള്ളു. മൂന്നുവർഷം മുന്പ് ഉത്പാദനം തുടങ്ങിയ 18000 ത്തോളം റബർ മരങ്ങളുടെ തൊലിയാണ് ആനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്. 30 വർഷം വരെ ഉത്പാദനം ലഭിക്കേണ്ട മരങ്ങളാണ് നശിപ്പിക്കപ്പെടുന്നത്.

റീപ്ലാന്‍റേഷനായി 100 ഹെക്ടറോളം സ്ഥലത്ത് റബർ മുറച്ചുമാറ്റിയ സ്ഥലത്ത് പുതിയ തൈകൾ വച്ചുപിടിപ്പിക്കാൻ ആനശല്യം കാരണം സാധിക്കുന്നില്ല. ഇവിടം കാട് മൂടികിടക്കുന്നതും ആനശല്യം രൂക്ഷമാകുന്നതിന് കാരണമാകുന്നു. മലാനും റബറിന് ഭീഷണിയാകുന്നുണ്ട്. ഇവയും റബറിന്‍റെ തൊലി പൊളിച്ചു കളയുന്നുണ്ടെങ്കിലും വലിയ ആഘാതം ഉണ്ടാകുന്നില്ല.