പുളിങ്ങോം ആറാട്ടുകടവിലെ നിർധന വിദ്യാർഥിയുടെ പഠന ചെലവുകൾ എറ്റെടുത്ത് പോലീസ്
Friday, July 5, 2024 1:28 AM IST
ചെറുപുഴ: പുളിങ്ങോം ആറാട്ടുകടവിലെ നിർധന വിദ്യാർഥിയുടെ പഠന ചെലവുകൾ എറ്റെടുത്ത് പോലീസ്. കാട്ടാന ശല്യം കൊണ്ടും മഴക്കാലത്ത് പുഴ കടക്കാനാകാത്തെയും ദുരിതമനുഭവിക്കുന്ന പ്രദേശമാണ് പുളിങ്ങോം ആറാട്ടുകടവ്. പുഴ നീന്തിക്കടന്നാണ് ഇവിടുത്തെ കുട്ടികൾ പലപ്പോഴും സ്കൂളിൽ പോകുന്നത്. എന്നാൽ, പല കുട്ടികൾക്കും ഇതിന് കഴിയുന്നില്ല. കുട്ടികളുടെ ബുദ്ധിമുട്ട് മനസിലാക്കി പയ്യന്നൂർ ഡിവൈഎസ്പി എ. ഉമേഷിന്‍റെ നിർദേശപ്രകാരം ചെറുപുഴ പോലീസ് ഒരു കുട്ടിയുടെ പഠനചെലവുകൾ ഏറ്റെടുത്തു.

ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ കുട്ടിയുടെ അമ്മ മരിച്ചു പോയതാണ്. പിതാവിന് മകനെ വേണ്ട രീതിയിൽ ശ്രദ്ധിക്കുവാനും കഴിയുന്നില്ല. ഇക്കാര്യങ്ങൾ മനസിലാക്കിയാണ് പോലീസ് കുട്ടിയുടെ പഠന ചെലവുകൾ ഏറ്റെടുക്കുവാൻ തയാറായത്. കുട്ടിയെ പഴയങ്ങാടിയിലുള്ള ട്രൈബൽ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായി നടപടികൾ സ്വീകരിക്കുവാനുള്ള തയാറെടുപ്പിലാണ് ചെറുപുഴ പോലീസ്.