മദ്യപാനത്തിനിടെ സുഹൃത്തുമായി തർക്കം; ട്രെയിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ
Sunday, July 7, 2024 8:13 AM IST
കണ്ണൂർ: മദ്യപിച്ച് സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ ദേഷ്യത്തിൽ ട്രെയിനിന് നേരേ കല്ലെറിഞ്ഞ യുവാവിനെ ആർപിഎഫ് പൊക്കി കണ്ണൂർ ടൗൺ പോലീസിൽ ഏൽപ്പിച്ചു. കണ്ണൂർ പാറക്കണ്ടിയിൽ വെള്ളിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് സംഭവം.

കക്കാട് അത്താഴക്കുന്ന് സ്വദേശി പി.വി. നിഖിലും (23) സുഹൃത്തുക്കളും ചേർന്ന് പാറക്കണ്ടി റെയിൽവേ ട്രാക്കിന് സമീപം മദ്യപിക്കാൻ എത്തിയതായിരുന്നു. മദ്യപിക്കുന്നതിനിടെ സുഹൃത്തുമായി വാക്ക് തർക്കമുണ്ടായി. തർക്കം ഏറെ നേരം തുടർന്നു. എന്നാൽ, ദേഷ്യം തീർക്കാൻ വേറെ വഴിയില്ലാതെ വന്നതോടെ ആ സമയം അതുവഴി കടന്നുപോയ തിരുവനന്തപുരം-നിസാമുദ്ദീൻ മംഗള എക്സ്പ്രസിന് നേരേ കല്ലെടുത്ത് എറിയുകയായിരുന്നു.

കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഭീതിയിലായ യാത്രക്കാരാണ് ആർപിഎഫിനെ വിവരം അറിയിക്കുന്നത്. പാറക്കണ്ടിക്ക് സമീപത്ത് വച്ചാണെന്ന് പറഞ്ഞതോടെ ആർപിഎഫ് സംഘം അവിടെയെത്തി യുവാവിനെ കൈയോടെ പിടികൂടി കണ്ണൂർ ടൗൺ പോലീസിൽ ഏൽപിച്ചു. കല്ലേറിൽ മഗംള എക്സ്പ്രസിന്‍റെ എം-1 ാം കോച്ചിന്‍റെ 31,32 സീറ്റുകൾക്കും ജനൽ ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുറച്ച് നാളുകൾക്ക് മുന്പ് കണ്ണൂർ സൗത്തിന് സമീപം വച്ച് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇത് കൂടാതെ ട്രാക്കുകളിൽ കല്ലെടുത്ത് വച്ച് ട്രെയിനിനെ പാളം തെറ്റിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു.


മദ്യപസംഘങ്ങളാണ് പതിവായി ട്രെയിനിന് നേരേ കല്ലെറിയുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ റെയിൽവെ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.