പാട്ടുപെട്ടികൾക്കൊരു വീട്
Sunday, July 7, 2024 8:13 AM IST
മട്ടന്നൂർ: മേറ്റടിയിലെ കെ.കെ. ശ്രീജിത്തിന്‍റെ വീട്ടിലെത്തിയാൽ പഴയ പാട്ടുപെട്ടിയിലൂടെ ഓർമകളുടെ പച്ചപുതച്ച ഒരുപിടി ഗാനങ്ങൾ ഒഴുകിയെത്തും. പാട്ടിൽ ലയിച്ച് വീട്ടിലെ ചെറുമ്യൂസിയത്തിലെത്തിയാൽ ഗൃഹാതുരത അമ്പരപ്പിന് വഴിമാറും. കണ്ണൂർ വ്യവസായ വാണിജ്യ വകുപ്പിൽ അസി. രജിസ്ട്രാറായ ശ്രീജിത്ത് സൂക്ഷിച്ചിരിക്കുന്നത് തലമുറകളുടെ ഹൃദയസ്പ‌ന്ദനങ്ങളാണ്. പത്തുവർഷമായി ശ്രീജിത്തിന് പഴമയോടുള്ള പ്രണയം തുടങ്ങിയിട്ട്.

എഴുപതുകൾ തൊട്ടുള്ള 150 കമ്പനികളുടെ ടേപ്പ് റിക്കാർഡുകൾ, ആദ്യകാല ഗാനങ്ങൾ, മിമിക്സ് പരേഡ്, കവിത, ശബ്ദരേഖ, വിപ്ലവ ഗാനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയുടെ 3000 കാസറ്റ്, ജർമൻ കമ്പനി ടെലിഫുങ്കണിന്‍റെ മരംകൊണ്ട് നിർമിച്ച എഴുപതുകളിലെ റേഡിയോ, കെൽട്രോൺ റേഡിയോ, സ്വിറ്റ്സർലാൻഡ് ഗ്രാമഫോൺ, അരിവാൾ ചുറ്റിക പതിച്ച സോവിയറ്റ് റഷ്യൻ ബൈനോക്കുലർ, ടൈപ്പ് റൈറ്റർ തുടങ്ങി നിരവധി കൗതുക കാഴ്ചകൾ ശേഖരത്തിലുണ്ട്. വലിച്ചെറിഞ്ഞതു മുതൽ ആക്രിക്കടയിൽനിന്ന് വാങ്ങിയത് വരെ ശ്രീജിത്തിന്‍റെ കൈയിലെത്തിയാൽ പുതുപുത്തനാകും. കഴുകിത്തുടച്ച് ആവശ്യമുള്ള ഭാഗത്ത് പെയിന്‍റ് ചെയ്ത് ആവശ്യമായ റിപ്പയറിംഗ് നടത്തും. ഇവയുടെയൊക്കെ സ്പെയർ പാർട്സ് കിട്ടാൻ ബുദ്ധിമുട്ടാണെങ്കിലും തേടിപ്പിടിച്ച് കണ്ടെത്തും.


കോൽക്കത്ത വരെ പോയി സാധനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വലിച്ചെറിഞ്ഞ ഡിഷ് ആന്‍റിനയുടെ സിഗ്നലുകൾ കണ്ടുപിടിച്ച് 5000 ചാനലുകളാണ് ടെലിവിഷനിൽ ലഭിക്കുന്നത്. പലതും പേ-എച്ച്‌ഡി ചാനലുകളാണെങ്കിലും ഒരുരൂപ പോലും ഇവയ്ക്കായി ചെലവഴിച്ചിട്ടില്ല. ആദ്യകാല റേഡിയോ ലൈസൻസുമുണ്ട്. മുഴുവൻ ഉപകരണങ്ങളുടെയും വർഷങ്ങൾ കണ്ടുപിടിച്ച് ക്രമപ്പെടുത്തലാണ് ശ്രീജിത്തിന്‍റെ അടുത്തലക്ഷ്യം. ഇളയമകൻ രണ്ടാംക്ലാസ് വിദ്യാർഥി ശ്രേയലാണ് പ്രധാന സഹായി. മട്ടന്നൂർ കോടതി ജീവനക്കാരിയായ ഭാര്യ സിമാ പൂവാടാനും പ്ലസ് വൺ വിദ്യാർഥിയായ മകൻ ശ്രീനന്ദുവും പിന്തുണയുമായുണ്ട്.