പാനൂർ ബോംബ് സ്ഫോടനം; പോലീസ് കുറ്റപത്രം സമർപ്പിച്ചില്ല, മൂന്നു പ്രതികൾക്ക് ജാമ്യം
Saturday, July 6, 2024 12:56 AM IST
തലശേരി: സിപിഎം പ്രവർത്തകൻ കൊല്ലപ്പെടുകയും മൂന്നു സിപിഎം പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്ത പാനൂര്‍ ബോംബ് സ്ഫോടനക്കേസിൽ മൂന്നു പ്രതികള്‍ക്ക് ജാമ്യം. സിപിഎം പ്രവർത്തകരായ പുത്തൂർ ഒരുവുള്ള കണ്ടിയിൽ ഒ.കെ. അരുൺ (29), ചെറുപറമ്പ് അടുപ്പുകുട്ടിയ പറമ്പത്ത് ഷിബിൻ ലാൽ (27), ചെറുപറമ്പ് വയ്ക്കാരൻന്‍റെവിട കെ. അതുൽ (30) എന്നിവർക്കാണ് അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ മൂന്നു മുതൽ അഞ്ചു വരെ പ്രതികളാണ് ഇവർ. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്.

സെഷൻസ് കോടതി പ്രതികളുടെ ജാമ്യഹർജി പല തവണ തള്ളിയിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്ന നിയമത്തിന്‍റെ പിൻ ബലത്തിലാണ് പ്രതികൾക്ക് ഇപ്പോൾ ജാമ്യം ലഭിച്ചിട്ടുള്ളത്. ലോയേഴ്സ് യൂണിയൻ നേതാവായ അഡ്വ കെ. വിശ്വനാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. കേസിൽ എക്സ്പ്ലോസീവ് സബ്സ്റ്റന്‍റ് ആക്ട് ഉള്ളതിനാൽ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലേ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കൂവെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ഫോറൻസിക് റിപ്പോർട്ട് എന്നു ലഭിക്കുമെന്ന് ആർക്കും പറയാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം എഡിഎമ്മിന്‍റേയും പ്രോസിക്യൂഷന്‍റേയും അനുമതിയും തേടേണ്ടതുണ്ട്.


കേസിലെ ഒന്നാം പ്രതി വിനീഷിനെ കഴിഞ്ഞ മാസമാണ് പോലീസ് പിടികൂടിയത്. സ്ഫോടനത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ വിനീഷാണെന്ന് പോലീസ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നു.

വിനീഷിന്‍റെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് സ്ഫോടനം നടന്നത്. കേസിലെ രണ്ടാം പ്രതിയായ ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ സിപിഎം ജില്ലാ നേതൃത്വം തള്ളിപ്പറയുകയും പ്രാദേശിക നേതൃത്വം സ്ഫോടനത്തിൽ കൊല്ലപ്പെട്ട പ്രവർത്തകന്‍റെ വീട് സന്ദർശിക്കുകയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ചെറുപറമ്പ് ചക്ക രാണിയന്മേൽ സായൂജ് (24), കുന്നോത്ത്പറമ്പ് പള്ളേരി വടക്കയിൽ അമൽ ബാബു (29), ചെറുപറ്പ് കരിപ്പന്നം കാട്ടിൽ മിഥുൻ ലാൽ (29), ചെറുപറമ്പ് ജാൻസി റോഡിൽ സി ജാൽ (28), കുന്നോത്ത്പറമ്പ് കരിയാവുള്ളതിൽ ചാലിൽ കെ.സി അക്ഷയ് (25), പുത്തൂർ കല്ലായിന്‍റെവിട അശ്വന്ത് (24) കൊളവല്ലൂർ ചിറക്കാളിയിൽ വിനോദൻ (38) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഏപ്രിൽ നാലിന് ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.