കണ്ണൂർ വിമാനത്താവള പ്രദേശത്തെ മയിലുകളെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും: മന്ത്രി ശശീന്ദ്രൻ
Saturday, July 6, 2024 12:56 AM IST
കണ്ണൂർ: കണ്ണൂർ വിമാനത്താവള മേഖലയിൽ വിമാനങ്ങൾക്ക് മയിലുകൾ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇവയെ പിടികൂടി സംരക്ഷിത കേന്ദ്രത്തിൽ പുനരധിവസിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. മയിലുകളെ പിടികൂടുന്നതിനായി പരിശീലനം നേടിയ ജീവനക്കാരെ നിയോഗിക്കുമെന്നും വിമാനത്താവള പരിസരത്തെ പുൽത്തകിടികളും കുറ്റിക്കാടുകളും വെട്ടിമാറ്റും.

വിമാനത്താവള സുരക്ഷ മുൻ നിർത്തി മയിലുകളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വനം വകുപ്പ് മേധാവി ഗംഗാസിംഗ് ദീർഘകാല അവധിയെടുത്ത് ഈ സ്ഥാനത്തേക്ക് മറ്റൊരാളെ എത്തിക്കാനുള്ള നീക്കം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നായിരുന്നു മറുപടി. അത്തരം നിലപാടുകളോട് സർക്കാർ യോജിക്കില്ലെന്നും മന്ത്രി പറഞ്ഞു.