ഉറക്കം കെടുത്തി ഒറ്റക്കൊമ്പൻ
Tuesday, July 2, 2024 1:50 AM IST
പാടാംകവല: കേരള അതിർത്തിയിൽ തുരത്തിയിട്ടും പോകാതെ ഒരുമാസമായി ഒറ്റക്കൊമ്പൻ നാടിന്‍റെ ഉറക്കം കെടുത്തുന്നു. കാടിറങ്ങിയ ഒറ്റക്കൊമ്പൻ ഞായറാഴ്ച പുലർച്ചെ പാടാംകവല വനം വകുപ്പ് ഓഫീസിലുമെത്തി താണ്ഡവമാടി. ഹെഡ് ക്വാർട്ടേഴ്സ് ഓഫീസിന്‍റെ മുറ്റത്തിറങ്ങിയ കാട്ടാന ഓഫീസിന് മുന്നിലെ വാഴകളും വാഹനപാർക്കിംഗ് കേന്ദ്രത്തിന് അരികിലുള്ള വാഴകളും മറ്റും നശിപ്പിച്ച് റോഡ് മുറിച്ച് കടന്ന് ജനവാസമേഖലയിലിറങ്ങുകയായിരുന്നു. യാതൊരു സുരക്ഷയുമില്ലാത്ത ഓഫീസിൽ വാച്ചർമാർ അടക്കം പത്തോളം പേർ ഉണ്ടായിരുന്നു. ശബ്ദംകേട്ട് ഉടൻ ഉദ്യോഗസ്ഥരും വാച്ചർമാരും പടക്കം പൊട്ടിച്ച് ഒറ്റയാനെ റോഡിലേക്ക് തുരത്തി. തുടർന്ന് ഇന്നലെ ഉച്ചയോടെ കാടുകയറ്റിയെങ്കിലും കന്മദപാറക്ക് താഴെയായി പാടാംകവലയിലെ വ്യാപാരി ജോസിന്‍റെ പറമ്പിനടുത്ത് നിലയുറപ്പിച്ചിരിക്കയാണ്.

പാടാംകവല മദർ തെരേസ പള്ളിയുടെ വിളിപ്പാടകലെയാണ് വീണ്ടും ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. ഇതുവഴി യാത്ര പലരും ഒഴിവാക്കിയിരിക്കയാണ്. മഴ ശക്തമാവുമ്പോൾ കോടയുടെ മറവിൽ വാഴയും ചക്കയും തിന്നാനാണ് ഒറ്റയാൻ എത്തുന്നത്.

കഴിഞ്ഞവർഷം ജൂലൈ 22ന് രാത്രി പാടാംകവല പ്രദേശങ്ങളിൽ ഇറങ്ങിയ കാട്ടാന കൂട്ടം പ്രദേശത്തു ഭീതി പരത്തിയിരുന്നു. പാടാംകവല മദർ തെരേസ പള്ളി വികാരി ഫാ.ജിസ് കളപ്പുരക്കലിന്‍റെ വാഹനത്തിന് നേരെ ആനക്കൂട്ടം ആക്രമിക്കാൻ ഓടിയെടുത്തെങ്കിലും കാർ വെട്ടിച്ചു മാറ്റി ഓടിച്ചതിനെ തുടർന്ന് തലനാരിഴക്കാണ് വികാരി അന്ന് രക്ഷപ്പെട്ടത്.

ഒരുമാസമായി പാടാംകവലയിലും ചീത്തപ്പാറയിലും കന്മദപാറയിലും പരിസരത്തെ വനംവകുപ്പിന്‍റെയും സ്വകാര്യവ്യക്തികളുടെയും കാടുകളിലും ഒറ്റയാന്‍റെ വിളയാട്ടമാണ്. ശനിയാഴ്ച രാത്രി ചീത്തപ്പാറയിലെ കൃഷികളാണ് പരക്കെ നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ വനം വകുപ്പിന്‍റെ ടീം ഏറെ പരിശ്രമിച്ചാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്തിയത്.ഈമാസം ആറാം തവണയാണ് ഒറ്റയാൻ ആടാംപാറ,പാടാംകവല മേഖലയിലെത്തുന്നത്.