ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു
Wednesday, July 3, 2024 1:49 AM IST
ഇരിട്ടി: ഇരിട്ടി നഗരസഭയുടെ അങ്കണവാടി ടീച്ചർ നിയമനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം. പോലീസുമായുള്ള ഊന്തിലും തള്ളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഎം കൗൺസിലർമാരുടെ സ്വന്തക്കാരും ബന്ധുക്കളും ആദ്യ റാങ്കുകളിൽ സ്ഥാനം പിടിച്ച റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുടർച്ചയായി രണ്ടാം ദിനമാണ് നഗരസഭാ ഓഫീസ് പരിസരം സംഘർഷ ഭൂമിയായി മാറുന്നത്. തിങ്കളാഴ്ച്ച മുസ്‌ലീം യൂത്ത് ലീഗ് നടത്തിയ മാർച്ചിലും പോലീസുമായി നേരിയ സംഘർഷം ഉണ്ടായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ 11 ഓടെയാണ് കോൺഗ്രസ് ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് തുടങ്ങിയത്. ഇരിട്ടി സിഐ പി.കെ. ജിജേഷിന്‍റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം നഗരസഭാ ഓഫിസിന് മുന്നിലെ ഗെയിറ്റ് പൂട്ടി ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിച്ചു. ഇത് പോലീസുകാർ തടഞ്ഞതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. കെടികെട്ടിയ കമ്പുകൾ ഉപയോഗിച്ച് പ്രവർത്തകർ പോലീസിന് നേരെ തിരിഞ്ഞതോടെ സംഘർഷഭരിതമായി. ഇതിനിടയിലാണ് നാല് പ്രവർത്തകർക്ക് പരിക്കേറ്റത്.

ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി സെക്രട്ടറി പി.കെ. ജനാർദ്ദൻ എന്നിവർ പോലീസിനും പ്രവർത്തകർക്കുമിടയിൽ നിലയുറപ്പിച്ച് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. ഇതിനിടയിൽ സിഐയുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം നേതാക്കളെ പ്രകോപിപ്പിച്ചു. സിഐയുമായി അല്പനേരം വാക്കേറ്റത്തിനും ഇടയാക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ നിധിൻ നടുവനാട്(30), സി.കെ. അർജുൻ(27), റിസ് ഉളിയിൽ(24), ഷാനിദ് പുന്നാട്(39) എന്നിവർക്കാണ് പരിക്കേറ്റത്.

മാർച്ച് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി: സിപിഎമ്മിനു വേണ്ടി ഡിവൈഎഫ്ഐയിലും മഹിളാ അസോസിയേഷനിലും രാപ്പകലില്ലാതെ പണിയെടുക്കുന്ന അണികളെയാണ് സ്വന്തക്കാർക്ക് നിയമനം ഉറപ്പാക്കി നഗരസഭ വഞ്ചിച്ചതെന്ന് ഡിസിസി പ്രസിഡന്‍റ് മാർട്ടിന് ജോർജ്. അച്ഛൻ ഇന്‍റർവ്യൂ നടത്തി മകൾക്ക് ജോലി നൽകുന്ന സംഭവം സിപിഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിലല്ലാതെ മാറ്റൊരിടത്തും കേട്ടുകോൾവി പോലുമില്ല. മുഖ്യമന്ത്രി പിണറായി വിജയന് മകൾക്കും മരുമകനും വേണ്ടി ഇതെല്ലാം ചെയ്യാമെങ്കിൽ ഞങ്ങൾക്കും ഇങ്ങനെയൊക്കെ പറ്റും എന്ന് മത്സരിച്ച് തെളിയിക്കുകയാണ് സിപിഎമ്മിന്‍റെ ലോക്കൽ, ഏരിയാ നേതാക്കളെന്ന് മാർട്ടിൻ പറഞ്ഞു.

റാങ്ക് പട്ടിക റദ്ദാക്കാൻ നിയമത്തിന്‍റെ വഴിതേടുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി.എ. നസീർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി സെക്രട്ടറി പി.കെ ജനാർദ്ദനൻ, മറ്റ് നേതാക്കളായ കെ. സുമേഷ്, കെ.വി. രാമചന്ദ്രൻ, പി.വി. മോഹനൻ, മൂസ്‌ലീം ലീഗ് നേതാവ് സമീർപുന്നാട് ,സി.കെ. ശശിധരൻ, എം.ആർ. ഗിരിജ എന്നിവർ പ്രസംഗിച്ചു.