നെല്‍പ്പാടങ്ങളുടെ കരുതലായി പെട്ടിയും പറയും
Thursday, July 4, 2024 10:46 PM IST
കോട്ടയം: ചക്രം ചവിട്ടി പാടം വറ്റിച്ചിരുന്ന പഴയ കാലം. ഇക്കാലത്ത് പെട്ടിയും പറയും മോട്ടോര്‍ സംവിധാനത്തിലാണ് പാടം വറ്റിക്കുക. മൂന്നു പതിറ്റാണ്ടായി കുമരകം ചേന്നംകരി 190 പാടത്ത് ഓപ്പറേറ്ററായ തങ്കപ്പന് പറയാന്‍ അനുഭവങ്ങളേറെയുണ്ട്.

വിതയ്ക്കായി പാടം വറ്റിക്കുംമുതല്‍ നെല്ല് കൊയ്തു കയറ്റുംവരെ പെട്ടിയും പറയും ഓപ്പറേറ്റര്‍ പമ്പ് ഷെഡിലുണ്ടാകണം. കാരണം മടവീഴ്ച ഏതു നിമിഷവും പ്രതീക്ഷിക്കാം. പാടത്തെയും തോടുകളിലെയും വെള്ളത്തിന്‍റെ ഏറ്റക്കുറച്ചിലനുസരിച്ച് വെള്ളം ക്രമീകരിക്കേണ്ടത് ഓപ്പറേറ്ററാണ്. വെള്ളം വറ്റിക്കാന്‍ തുടങ്ങിയാല്‍പിന്നെ ഊണും ഉറക്കവും പാടത്തുതന്നെ. തവളയും ചീവീടും വാപൂട്ടാതെ ശബ്ദിക്കും.

കൂരാക്കൂരിട്ടും പെരുമഴയും തണുപ്പും. മോട്ടോര്‍പുരയില്‍ മിന്നാമിനുങ്ങുവെട്ടവുമായി ഒരു ചിമ്മിനി വിളക്ക് മാത്രമാണ് ഏക കാഴ്ച. മിക്ക പാടശേഖരത്തിലും ഒന്നിലധികം മോട്ടോര്‍ പുരകളുണ്ടാകും. അവയെല്ലാം രാപകല്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

പമ്പിന്‍റെ കേടുപാടുകള്‍ പരിഹരിക്കേണ്ടതും പാടത്തിന്‍റെ മേല്‍നോട്ടവുമൊക്കെ ഓപ്പറേറ്ററുടെ ചുമതലയാണ്.

ആദ്യമൊക്കെ ഡീസല്‍ മോട്ടോറുകളാണ് പെട്ടിയും പറയും പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ വൈദ്യുതി മോട്ടോറുകള്‍ സാധാരണമായി. വലിയൊരു പാടശേഖരം വറ്റിക്കാന്‍ 15 ദിവസം മുതല്‍ 20 ദിവസം വരെ തുടര്‍ച്ചയായി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കണം. പിന്നീടാണ് വിത.