ആകാശപാതയില്‍ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസും സിപിഎമ്മും
Sunday, July 7, 2024 3:52 AM IST
കോട്ടയം: ആകാശപാതയില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നു. ആകാശപാതയുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ശീമാട്ടി റൗണ്ടാനയ്ക്കുസമീപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ ഉപവാസ സമരം നടത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു. തൃശൂരിലും കൊല്ലത്തും ഉള്ള ആകാശപാത പദ്ധതിക്ക് കോട്ടയത്തുമാത്രം നിര്‍മാണ പ്രതിസന്ധി നേരിടുന്നത് എംഎല്‍എ യുഡിഎഫുകാരന്‍ ആയതുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ് എന്നിവര്‍ ഉപവാസ സമരത്തെ അഭിസംബോധ ചെയ്തു പ്രസംഗിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളത്തില്‍ ആന്‍റോ ആന്‍റണി എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.

ആകാശപാതയ്ക്ക് അനുവദിച്ച പണം ഇപ്പോഴും ഖജനാവിലുണ്ടെന്നും ആകാശപാത പറ്റില്ലെന്ന് പറയാനുള്ള കാരണം വ്യക്തമാക്കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. നിര്‍മാണം മുടങ്ങിക്കിടക്കുന്ന ആകാശപാതയെ ബിനാലെ കലാകാരന്‍ നിര്‍മിച്ചതാണെന്നു പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കോട്ടയത്തെ ജനങ്ങളെ അപമാനിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. ആകാശപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.


ജനകീയ മാര്‍ച്ചുമായി സിപിഎം

ആകാശപാത സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായി ആരോപിച്ച് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം ജനകീയ മാര്‍ച്ച് നടത്തി. ഉപവാസ സമരം നടക്കുന്നതിനാല്‍ തിരുനക്കര ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി എ. വി. റസല്‍ ഉദ്ഘാടനം ചെയ്തു.

കെ.അനില്‍കുമാര്‍, എം. കെ.പ്രഭാകരന്‍, പി.ജെ. വര്‍ഗീസ്, ബി.ശശികുമാര്‍, കെ.വി. ബിന്ദു, ഷീജ അനില്‍, കെ.ആര്‍. അജയ്, സി.എന്‍. സത്യനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പിടിപ്പുകേടുമൂലം കോട്ടയത്തിന് നാണക്കേടായി നില്‍ക്കുന്ന ഉരുക്കുറൗണ്ടുകള്‍ ജനങ്ങളില്‍ ഭീതിയുയര്‍ത്തുകയാണെന്നും വര്‍ഷങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത എംഎല്‍എ, ആകാശപാത പണിതീരാത്തതിന്‍റെ കുറ്റം സിപിഎമ്മിന്‍റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും സിപിഎം ‍ ആരോപിച്ചു.

ആകാശപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് എംഎല്‍എയോടു 15 ചോദ്യങ്ങളുയര്‍ത്തിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എംഎല്‍എയെ തുറന്നുകാട്ടിയുമായിരുന്നു സിപിഎം ജനകീയ മാര്‍ച്ചും സമ്മേളനവും.