പഴഞ്ചന്‍ ആനവണ്ടികള്‍ പൊളിച്ചാല്‍ ജനം പെരുവഴിയില്‍
Friday, July 5, 2024 10:52 PM IST
കോട്ടയം: പതിനഞ്ച് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പൊളിക്കുമെന്ന ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‍റെ പ്രഖ്യാപനം കോട്ടയം ജില്ലയില്‍ പ്രായോഗികമാകില്ല. വിവിധ ഡിപ്പോകളിലായി 35 ബസുകള്‍ 15 വര്‍ഷം കഴിഞ്ഞും ഓട്ടം തുടരുകയാണ്. പകരം ബസ് ലഭിക്കാത്ത സാഹചര്യത്തില്‍ മുപ്പതിലേറെ ഓര്‍ഡിനറി സര്‍വീസുകള്‍ നിലയ്ക്കും.

നിലവിലുള്ള ഫാസ്റ്റ് പാസഞ്ചറുകളില്‍ അന്‍പതു ബസുകള്‍ ഓര്‍ഡിനറി ബസുകളാക്കി മാറ്റേണ്ട സമയം ആയിക്കഴിഞ്ഞു. പ്രവര്‍ത്തനരഹിതമായതിനാല്‍ വിവിധ ഡിപ്പോകളില്‍ കട്ടപ്പുറത്ത് സൂക്ഷിക്കുന്ന ബസുകളുമുണ്ട്. ഇവ പൊളിച്ചുവിറ്റാല്‍ ഗാരേജുകളില്‍ സ്ഥലസൗകര്യം ലഭിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 15 വര്‍ഷമാണ് ഓട്ടം അനുവദിക്കുക. ഫിറ്റ്‌നസ് തരപ്പെടുത്തി മൂന്നും നാലും വര്‍ഷംകൂടി ഓടിക്കുകയാണ് പതിവ്. പുതിയ ബസുകള്‍ നിരത്തിലിറങ്ങുമ്പോള്‍ ആദ്യ പത്തു വര്‍ഷംവരെ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് സര്‍വീസുകളായാണ് ഓടുക. തുടര്‍ന്ന് ഓര്‍ഡിനറി ബസുകളാക്കും.

നിലവാരമില്ലാത്തതും കിഴക്കന്‍ റോഡുകള്‍ക്ക് അഭികാമ്യമല്ലാത്തതുമായ ചില കമ്പനികളുടെ ബസുകള്‍ വാങ്ങാന്‍ മന്ത്രിതലത്തില്‍ എടുക്കുന്ന താത്പര്യമാണ് അറ്റകുറ്റപ്പണി വര്‍ധിക്കാന്‍ കാരണം.


എരുമേലി ഡിപ്പോയിലെ ഒരു ബസ് 15 വര്‍ഷത്തിനുശേഷവും ഓട്ടം തുടരുന്നു. അഞ്ചു ബസുകള്‍ 14 വര്‍ഷം പിന്നിട്ടവയാണ്. പൊന്‍കുന്നത്ത് എട്ടു ബസുകള്‍ 15 വര്‍ഷം കഴിഞ്ഞും ഓടുന്നു. ഫാസ്റ്റ് ബസുകളില്‍ പകുതിയും പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

ഈരാറ്റുപേട്ടയില്‍ 14-15 വര്‍ഷമായ ആറ് ബസും 16 വര്‍ഷമായ മൂന്നു ബസും 17 വര്‍ഷമായ മറ്റൊരു ബസും ഓട്ടത്തിലുണ്ട്. കോട്ടയം ജില്ലാ ഡിപ്പോയില്‍ 15 കഴിഞ്ഞ ഒരു ബസേയുള്ളൂ. എന്നാല്‍ ഇരുപതു ബസുകള്‍ 13 വര്‍ഷം കഴിഞ്ഞവയാണ്.

പാലായില്‍ 15 വര്‍ഷം പിന്നിട്ട ഒരു ബസേയുള്ളൂ. വൈക്കത്തെ 42 ബസുകളില്‍ ആറെണ്ണം 15 വര്‍ഷം കഴിഞ്ഞും ഓടുകയാണ്. ഡിസംബറില്‍ പതിനഞ്ച് തികയുന്ന ബസുകളുടെ എണ്ണം പതിനഞ്ചിലെത്തും.

ചങ്ങനാശേരി ഡിപ്പോയിലെ 23 ഓര്‍ഡിനറി ബസുകളും 15 വര്‍ഷം പിന്നിട്ടവയാണ്. ആലപ്പുഴ ദേശസാത്കൃത പാതയില്‍ സര്‍വീസ് മുടക്കം പാടില്ലാത്തതിനാല്‍ അന്നന്ന് അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഓടുന്നത്.