പോലീസിന്‍റെ ഡ്യൂട്ടി പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി വാസവൻ
Sunday, July 7, 2024 3:52 AM IST
ഏറ്റുമാനൂർ: പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി വി.എൻ. വാസവൻ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് ഭരണഘടനയുടെ കാവലാളാകണം. പോലീസിനെ കാലോചിതമായി പരിഷ്കരിക്കാൻ ശ്രമിക്കും. ജീവനക്കാർക്ക് ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ താമസിയാതെ നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ.ആര്‍. പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് മുഖ്യപ്രഭാഷണം നടത്തി.


നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, വി. സുഗതന്‍, വി. ചന്ദ്രശേഖരന്‍, എം.കെ. മുരളി, ബാബു ജോര്‍ജ്, ബിനു കെ. ഭാസ്‌കര്‍, എം.എസ്. തിരുമേനി, സുരേഷ് കുമാര്‍ കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്പിയായി പ്രമോഷൻ ലഭിച്ച കോട്ടയം അഡീഷണൽ എസ്പി വി. സുഗതന് യാത്രയയപ്പ് നൽകി. മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും മെഡൽ ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.