അധികൃതരുടെ വാക്ക് വെറുംവാക്കായി ; നദികളിൽ അടിഞ്ഞ മണൽ വരാൻ ഇനിയും നടപ‌ടികളില്ല
Friday, July 5, 2024 10:52 PM IST
എരുമേലി: പഞ്ചായത്തിലെ നദികളിൽ അടിഞ്ഞ മണൽ വാരിനീക്കുന്നതിന് അനുമതി നൽകുമെന്ന് അധികൃതർ പറഞ്ഞതു വെറുതെയായി. കഴിഞ്ഞ വർഷം അന്നത്തെ പഞ്ചായത്ത്‌ പ്രസിഡന്‍റ് സുബി സണ്ണി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ നേരിൽക്ക്ണ്ട് നിവേദനം നൽകിയപ്പോൾ മണൽ വാരലിന് അനുമതി നൽകാൻ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകുമെന്നും അറിയിച്ചിരുന്നു.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളായിട്ടില്ല. പമ്പയാറിൽ ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാൻ ദുരന്തനിവാരണ നടപടിയായാണ് നദിയിലെ മണൽ വാരാൻ അനുമതി നൽകണമെന്ന ആവശ്യം ഉയർന്നത്.

പമ്പ, അഴുത, മണിമലയാർ എന്നിങ്ങനെ മൂന്നു നദികൾ ഒഴുകുന്ന പ്രദേശമാണ് എരുമേലി. 2018ലെ മഹാപ്രളയവും തുടർന്നുള്ള വർഷങ്ങളിൽ സംഭവിച്ച പ്രളയങ്ങളും മൂന്ന് നദികളുടെയും ശേഷി ദുർബലമാക്കിയിരിക്കുകയാണ്. രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ നദികൾ വെള്ളപ്പൊക്കത്തിലാകുന്നു. ദിവസങ്ങളോളം മഴ പെയ്താൽ പ്രളയത്തിലേക്ക് എത്തുന്നു. ഈ സ്ഥിതിക്കു കാരണം തുടർച്ചയായ വെള്ളപ്പൊക്കങ്ങളിൽ നദികളിൽ മണൽ അടിഞ്ഞുകൂടി ഉറച്ചതു മൂലമാണ്. തുടക്കത്തിൽ ഇവ വാരി നീക്കാൻ പ്രയാസമില്ലായിരുന്നു. എന്നാൽ, ഒന്നാം പിണറായി വിജയൻ സർക്കാരിന്‍റെ കാലത്തും ഇപ്പോൾ തുടർ ഭരണകാലത്തും സർക്കാർ അനുമതി നൽകിയിട്ടും നടപടികളുണ്ടാകുന്നില്ല.


സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ട് പമ്പാ നദിയിലെ മണൽ നീക്കാൻ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പുഴ പുനർജനി പദ്ധതി പ്രകാരമായിരുന്നു ഇത്. എന്നാൽ ഒരു ദിവസം എരുമേലി വലിയ തോട്ടിൽനിന്ന് കുറച്ചു മണൽ വാരി അടുത്ത സ്ഥലത്ത് ഇട്ടതല്ലാതെ മറ്റൊന്നും ഉണ്ടായില്ല. പമ്പ നദിയിൽ മണൽ നീക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല.

ജില്ലാ ഭരണകൂടം ഇടപെട്ട് അനുമതി നൽകിയാലാണ് നടപടികൾ എളുപ്പമാകൂവെന്നു പഞ്ചായത്ത്‌ ഭരണസമിതി പറയുന്നു. നദികളിൽ ശേഷി കുറഞ്ഞ ഭാഗങ്ങളിൽ പരിശോധന നടത്തി നീക്കേണ്ട മണലിന്‍റെ അളവ് നിർണയിച്ചാൽ റവന്യു വകുപ്പിന്‍റെ സഹായത്തോടെ ലേലം ചെയ്തു നൽകാനാകും. മണൽ നീക്കുന്നതിനുള്ള ചെലവ് പരിഹരിക്കാൻ ഇങ്ങനെ ലേലത്തിലൂടെ വരുമാനം കണ്ടെത്തിയാൽ മതിയാകും. പരമ്പരാഗത രീതിയിൽ കുഴിച്ച് വെള്ളത്തിൽനിന്നു ചെളി ഊറ്റി മണൽ വാരിയെടുക്കുന്ന രീതി നദികളുടെ ഘടനയ്ക്ക് അപകടമാകില്ലെന്നാണു വിലയിരുത്തൽ.

ഏതാനും ദിവസം മഴ തുർച്ചയായി പെയ്തപ്പോൾ പാലങ്ങളിലൂടെ വെള്ളം കരകവിഞ്ഞെത്തിയിരുന്നു. പമ്പാ നദിയിലെ കുറുമ്പൻമുഴി, അറയാഞ്ഞിലിമണ്ണ് പാലങ്ങൾ വെള്ളം കയറി ഗതാഗതം മുടങ്ങിയിരുന്നു. ശബരിമല സീസൺ അടുത്തിരിക്കേ വെള്ളപ്പൊക്ക ദുരന്തസാധ്യത ഒഴിവാക്കാൻ മണൽ വലിയ തോതിൽ കൂടിയ ഭാഗങ്ങളിൽനിന്നു വാരിനീക്കാൻ നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.